കുന്നത്തൂര്‍: പരിസ്ഥിക്ക് ദോഷം വരുത്തുകയും സമീപവാസികളായ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത മെറ്റല്‍ ക്രഷറിനെതിരെ സമരം നടത്തിയ യുവമോര്‍ച്ച നേതാവിനെയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരസമിതി പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാവ് നല്കിയ വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.
പോരുഴി അമ്പലത്തുംഭാഗത്ത് പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്ന ക്രഷര്‍ യൂണിറ്റിനെതിരെ ഒരു വര്‍ഷമായി പ്രദേശവാസികളും യുവമോര്‍ച്ചയും പ്രക്ഷോഭത്തിലായിരുന്നു. അതിനെത്തുടര്‍ന്ന് കുറച്ചുനാളായി ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവായ ഗോകുലം അനില്‍ ഈ ക്രഷര്‍ വാടകയ്ക്കെടുത്ത് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. ഇതിന്റെ പ്രതികാരമായി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്, ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ജയേഷ്, യുവമോര്‍ച്ച പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് കൂടിയായ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ഉണ്ണികൃഷ്ണപിള്ള, സമര സമിതിക്കാരായ സുമാദേവി, ലതാകുമാരി, ശകുന്തള എന്നിവരെ ശൂരനാട് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. ക്രഷര്‍ ഉടമ കെഎപി കനാല്‍ റോഡ് ഉപയോഗിക്കുന്നതു സംബന്ധിച്ച് ക്രഷര്‍ ഉടമ നല്കിയ വിവരവകാശത്തിന് കെഎപി അധികൃതര്‍ നല്കിയ മറുപടി ഉത്തരവായി പോലീസിനെ തെറ്റിധരിപ്പിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കിയത്. ഈ വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാവിലെ ക്രഷര്‍ യൂണിറ്റിന്റെ ലോഡുമായി പോയ ടിപ്പര്‍ ലോറി പ്രദേശവാസികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസിനെ കോണ്‍ഗ്രസ് നേതാവ് പ്രവര്‍ത്തനാനുമതി ഉത്തരവെന്ന പേരില്‍ വിവരവകാശ രേഖ കാണിക്കുകയും ഭരണ സ്വാധീനത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലമായി പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ സ്റ്റേഷനിലെത്തി എസ്ഐയുമായി നടത്തിയ ചര്‍ച്ചയിലാണ് പിടികൂടിയവരെ ജാമ്യത്തില്‍ വിട്ടയച്ചത്. റോഡുപണിക്കായി കൊണ്ടുവന്ന സാധനങ്ങള്‍ തടഞ്ഞുവച്ചു എന്നപേരില്‍ പോലീസ് പിടികൂടിയ എട്ടുപേര്‍ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: