കോട്ടയം: അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ലീഡര്‍ കെ.എം. മാണി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യംഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷനുമായി സംസ്ഥാനപാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല. നാളെ കോട്ടയത്ത് എത്തുന്ന ബിജെപി ദേശീയഅധ്യക്ഷന്‍ അമിത്ഷായുമായുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമിത്ഷാ കാണാന്‍ ക്ഷണിച്ചിട്ടുമില്ല, താന്‍ പോകുന്നുമില്ല.
പിണറായിയുടെ എടുക്കാച്ചരക്കാണെന്ന പ്രയോഗം പഴഞ്ചരക്കാണ്. പിണറായിയുടെ വാക്കുകള്‍ക്ക് വിലയില്ല. കെ.എം.മാണി അടഞ്ഞ അധ്യായമല്ല. മന്ത്രിസഭയിലേക്ക് കയറുന്നത് വലിയ കാര്യമല്ല. കുറേക്കാലം മന്ത്രിയായിരുന്നിട്ടുണ്ട്. ആയതിനാല്‍ മന്ത്രിസഭയിലേക്ക് കയറാന്‍ പ്രത്യേക ഭ്രമമോ ധൃതിയോ ഇല്ല.
ജോസ് കെ. മാണിയുടെ നിരാഹാരസമരത്തത്തെുടര്ന്ന് റബ്ബര്‍ ഇറക്കുമതി നിരോധം ഒരുവര്‍ഷത്തേക്ക് നീട്ടിയ ബിജെപി സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. റബ്ബര്വിഷയത്തിന് ശാശ്വതപരിഹാരം കണ്ടത്തെണം. വ്യവസായികളുടെ താല്പര്യങ്ങള്ക്കുവേണ്ടി നടത്തുന്ന റബ്ബര്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കണം. യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇറക്കുമതിയുണ്ടായിട്ടുണ്ട്. അന്നും ഇന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തിയത് കേരളകോണ്‍ഗ്രസ് മാത്രമാണ്.
കേരളകോണ്‍ഗ്രസ് നിരാഹാരസമരം പ്രഖ്യാപിച്ചശേഷമാണ് മാര്ക്സ്റ്റിസ് പാര്‍ട്ടി ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങിയത്. റബ്ബര്വിഷയത്തില് പരിഹരിക്കാന്‍ നടത്തുന്ന എല്ലാ യജ്ഞങ്ങള്‍ക്കും പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: