തൊടുപുഴ: കേരളത്തിലെ ചാനലുകള്‍ക്ക് ക്രിയാത്മകമായല്ല ചിന്തിക്കുന്നത്. യുവതികളുടെ ആര്‍ത്തവ ചര്‍ച്ചചെയ്യാനാണ് അവര്‍ക്ക് താല്പര്യമെന്ന് മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ അഭിപ്രായപ്പെട്ടു.
സ്ത്രീ സ്വാഭിമാന്‍ യാത്രയ്ക്ക് നല്കിയ സ്വീകരണ ചടങ്ങിള്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുമായും സമൂഹവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളുടെ മുഖ്യ കാരണം അമ്മ മനസ്സിന്റെ നന്മയ്ക്ക് വേണ്ട അംഗീകാരം നല്‍കാത്തതാണ്. ഇന്ന് പല ചാനല്‍ ചര്‍ച്ചകളുടെയും ലക്ഷ്യം.
നന്മയല്ല സമൂഹത്തില്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. സാമൂഹ്യരാഷ്ട്രീയ മേഖലകളില്‍ സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനുദാഹരണമായാണ് ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെന്നും പ്രൊഫ. വി.ടി. രമ ചൂണ്ടിക്കാട്ടി.
എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന് ഉദ്ഘാടനം ചെയ്തു. ഡോ. ഭവാനി ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. സിന്ധുമോള്‍ ടി.പി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: