ചാലക്കുടി: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന് പിണറായി വിജയന് വാര്‍ത്ത സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് കോട്ടം വരുമെന്നുള്ള ഭീതിയും വെള്ളാച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുമെന്ന ആശങ്കയും വേണ്ട. വെള്ളച്ചാട്ടം നിലനിര്‍ത്തി പദ്ധതി നടപ്പിലാക്കുവാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് പരിസ്ഥിതി വാദികളും പദ്ധതിക്കെതിരാവുകയായിരുന്നു.
കേരളത്തില്‍ ക്രമസമാധന നിലയാകെ തകര്‍ന്നിരിക്കുകയാണ്. പോലീസിന്റെ കടമ നിര്‍വ്വഹിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. അതിന്റെ ഏറ്റവും ഒടുവില്ലത്തെ ഉദാഹരണമാണ് നടുറോഡില്‍ വെച്ച് യുവാവിനെ തല്ലി കൊന്നതും അതെല്ലാം മൊബൈലില്‍ പകര്‍ത്തി കാണിക്കുന്നതും. ക്രമസമാധനം നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല.
ഉമ്മന്‍ ചാണ്ടിയുടെ പാവയായി സുധീരന് മാറിയിരിക്കുകയാണ്.വ്യവസായം നടത്തുവാന്‍ വന്ന യുവതിയില്‍ നിന്ന് ആദായത്തിന്റെ വിഹിതം ചോദിച്ച് വാങ്ങുന്നത് ശരിയല്ലെന്നും അതാണ് സരിതയുടെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ചതെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: