തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയ്ക്കതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസിന് നിയമോപദേശം.
ശബ്ദരേഖ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതോടെ തമ്പാനൂര്‍ രവിയ്ക്കെതിരെ കേസെടുക്കില്ലന്ന് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തമ്പാനൂര്‍ രവിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.
സോളാര്‍ കേസില്‍ മൊഴി നല്‍കുന്നതിന് മുമ്പ് മുഖ്യമന്ത്രിയ്ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള തമ്പാനൂര്‍ രവിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സരിതയെ സ്വാധീനിക്കാന്‍ രവി ശ്രമിച്ചുവെന്ന് കാട്ടി വി.എസ് ഡിജിപിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: