കൊച്ചി: പി.സി. ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് സെക്കുലറില്‍ നിന്ന് പുറത്താക്കി. സിപിഎമ്മിന് അനുകൂലമായി നിലപാടെടുത്തെന്നും യുഡിഎഫ് നേതാക്കളെ പേരെടുത്ത് പറഞ്ഞത് വിമര്ശിച്ചെന്നുമാണു പി സി ജോര്‍ജിന്റെ കുറ്റം.
സമുന്നതരായ വ്യക്തികളെ അധിക്ഷേപിക്കരുതെന്നു പി.സി. ജോര്‍ജിനോട് പലതവണ നിര്‍ദേശിച്ചിട്ടും മനസിലാകുന്നില്ല. അതിനാല്‍ പുറത്താക്കുന്നെന്നാണ് പാര്‍ട്ടി ചെയര്മാന് ടി.എസ്. ജോണ്‍ അറിയിച്ചത്. ഇടതുമുന്നണിയുമായുളള സഹകരണം കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ അവസാനിപ്പിച്ചതായും ടി.എസ്. ജോണ്‍ അറിയിച്ചു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് സെക്കുലറിനെ ഘടകകക്ഷിയാക്കില്ലെന്ന ഇടതുമുന്നണി തീരുമാനമാണ് ഇപ്പോഴത്തെ പിന്മാറ്റത്തിനു പിന്നിലെന്നാണു സൂചന.
സിപിഎമ്മും ഇടതുമുന്നണിയുമായി പി സി ജോര്‍ജിന് അടുപ്പമുണ്ടെങ്കിലും തങ്ങള്‍ക്ക് അങ്ങനെയല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ തങ്ങള്‍ സഹകരിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും അങ്ങനെതന്നെയെന്നാണ് ഇപ്പോള്‍ പറയുന്നന്നത്. അതിനോട് സെക്കുലറിനു യോജിപ്പില്ലെന്നും ജോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: