തൊടുപുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തിന് തൊടുപുഴയിലെ സമ്മേളനത്തോടെ സമാപനം.
അതിഗംഭീര സ്വീകരണമാണ് വിമോചനയാത്രയ്ക്ക് ലഭിച്ചത്. തൊടുപുഴ നഗരം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര ജനങ്ങളാണ് കുമ്മനത്തെ വരവേല്‍ക്കാന്‍ ഒഴുകിയെത്തിയത്. നിരവധി ഇരു ചക്ര വാഹനങ്ങളുടേയും വാദ്യ മേളങ്ങളുടേയും അകമ്പടിയോടെ കുമ്മനത്തെ സ്വീകരിച്ചാനയിച്ച് സമ്മേളന വേദിയായ ലിസി ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ അവിടം സൂചി കുത്താനിടമില്ലത്ത തരത്തില്‍ ജനനിബിടമായിരുന്നു.
കര്‍ഷക വിരുദ്ധ നടപടികള്‍ തുടരുന്ന ഇടത് വലത് മുന്നണികള്‍ക്ക് ബദലായി ബിജെപി മുന്നേറുമെന്ന് സ്വീകരണ സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടമായ ഇടുക്കി പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, പിഎന്‍ വേലായുധന് തുടങ്ങിയവര്‍ സംസാരിച്ചു. പി നാരായണന് ഉള്‍പ്പടെ നിരവധി പ്രമുഖ വ്യക്തികള്‍ കുമ്മനത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: