സൗമ്യ, വ്യാസസ്യ ഭാര്യായാം കസ്യാം ജാത: സുത: ശുക:
കഥം വാ കീദൃശോ യേന പഠിതേയം സുസംഹിതാ
അയോനിജസ്ത്വയാ പ്രോക്ത: തഥാ ചാളരണിജ: ശുക:
സന്ദേഹോളസ്തി മഹാം സ്തത്ര കഥയാദ്യ മഹാമതേ
അപ്പോള്‍ ഋഷികള്‍ ചോദിച്ചു: അല്ലയോ സൗമ്യ, വ്യാസന്റെ ഏതു ഭാര്യയിലാണ് ശ്രീശുകന്റെ ജനനം? അരണി കടഞ്ഞുണ്ടായ അഗ്നിസ്ഫുലിംഗത്തില്‍ നിന്നുമാണ് അദ്ദേഹമുണ്ടായതെന്ന് അങ്ങ് പറഞ്ഞുവല്ലോ. ജനിച്ചയുടനെ അദ്ദേഹം യോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എങ്ങിനെയാണ് അദ്ദേഹമീ പുരാണം പഠിച്ചത്?
സൂതന്‍ പറഞ്ഞു: പണ്ട് സരസ്വതി നദീതീരത്തിലെ ഒരു വൃക്ഷത്തില്‍ രണ്ടു കുരുവികളെ വ്യാസന് കണ്ടു. ചിറകുമുളച്ചിട്ടില്ലാത്ത കുഞ്ഞുകിളികളുടെ ചുവന്ന ചോരിവായില്‍ തീറ്റകൊണ്ട്പോയി കൊടുക്കാന്‍ ശ്രമിച്ചു ക്ഷീണിതരായിരിക്കുന്നു രണ്ടു കിളികളും. എന്നാലും കിളിക്കുഞ്ഞിനോടുള്ള സ്നേഹവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ആ മാതാപിതാക്കളില്‍ യാതൊരു കുറവുമില്ല. ഇണക്കുരുവികള്‍ക്ക് തങ്ങളുടെ കുഞ്ഞിനോടുള്ള പ്രേമാതിരേകം കണ്ടു വ്യാസന് ചിന്താധീനനായി. തിര്യക്കുകള്‍ക്ക് തങ്ങളുടെ മക്കളില്‍ ഇത്ര വാത്സല്യമാണെങ്കില്‍ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അവര്‍ കര്‍മ്മഫലകാംക്ഷികള്‍ കൂടിയാണല്ലോ! ഈ കുരുവിക്കുഞ്ഞ് വലുതായി വിവാഹം കഴിച്ചിട്ട് ആ വധുവിന്റെ മുഖം കണ്ടു സന്തോഷിക്കാനോ, ധര്‍മ്മിഷ്ഠനായ ഈ മകന് തനിക്ക് ഉദകം ചെയ്യുമെന്നോ ഈ കുരുവികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? അവര്‍ക്കുവേണ്ടി ഇവന് ഗയയില്‍പോയി ശ്രാദ്ധം കഴിക്കുമോ?
ലോകജീവിതത്തില്‍ സുഖമെന്ന് പറയുന്നത് പരലോകപ്രാപ്തിക്ക് സഹായിക്കുന്ന പുത്രനെ ആലിംഗനം ചെയ്യുക എന്നതാണ്. പുത്രനുള്ളവനേ സ്വര്‍ഗ്ഗാധികാരമുള്ളു. പുത്രനുള്ളവന് പാപമുക്തന്‍ എന്ന ചൊല്ല് തന്നെയുണ്ടല്ലോ. മൃത്യുകാലത്ത് പുത്രനില്ലാതെ ദുഖിക്കുന്നവന് വീട്ടിലെ ധനവും മറ്റും ആരാണിനി നോക്കിനടത്തുക എന്ന് വ്യാകുലപ്പെടുകയും ചെയ്യും.
ഇങ്ങിനെയാലോചിച്ച് വ്യാസന് മേരുപര്‍വ്വതത്തിലേയ്ക്ക് തപസ്സിനായി പുറപ്പെട്ടു. ഏതു ദേവനെ ഉപാസിച്ചാലാണ് അഭീഷ്ടം സാധിക്കുക എന്നദ്ദേഹം ചിന്താകുലനായി. വിഷ്ണുവിനെയോ രുദ്രനെയോ ബ്രഹ്മാവിനെയോ? അതോ ആദിത്യനെയോ, അഗ്നിയെയോ ഷണ്‍മുഖനെയോ വരുണനെയോ? ഇങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോള്‍ നാരദന് അവിടെയെത്തി. കുശലം കഴിഞ്ഞു മുനി ചോദിച്ചു: ‘എന്താണ് മുഖത്തൊരു വിഷാദഭാവം?’
വ്യാസന് പറഞ്ഞു: ‘പുത്രനില്ലാത്തവന് ഗതിയില്ലല്ലോ, അതാണ് എന്റെ വിഷാദത്തിന് കാരണം. ഇതു ദേവനെ പ്രസാദിപ്പിച്ചാലാണ് എന്റെ ആഗ്രഹം സഫലമാവുക? അങ്ങ് സര്‍വ്വജ്ഞനാണല്ലോ, ദയവായി പറഞ്ഞു തന്നാലും.
സൂതന്‍ തുടര്‍ന്നു: ഇതുകേട്ട് മുനി വ്യാസനോടു പറഞ്ഞു, മഹാത്മാവേ, എന്റെയച്ഛന് മഹാവിഷ്ണുവിനോട് ഇതേ ചോദ്യം ചോദിച്ചതാണ്. കൗസ്തുഭം മാറിനെ അലങ്കരിക്കുന്നവനും ദേവദേവനും ശംഖചക്രാദികള്‍ ധരിച്ചവനും സര്‍വ്വലോകത്തിനും കാരണവുമായ പീതാംബരധാരിയായ സാക്ഷാല്‍ മഹാവിഷ്ണു സ്വയം ഉഗ്രതപസ്സില്‍ ആണ്ടു മുഴുകിയിരിക്കുന്നത് കണ്ട് എന്റെ അച്ഛന് അത്ഭുതപ്പെട്ടു.
ആപ്പോള്‍ ഋഷികള്‍ ചോദിച്ചു: അല്ലയോ സൗമ്യ, വ്യാസന്റെ ഏതു ഭാര്യയിലാണ് ശ്രീശുകന്റെ ജനനം? അരണി കടഞ്ഞുണ്ടായ അഗ്നിസ്ഫുലിംഗത്തില്‍ നിന്നുമാണ് അദ്ദേഹമുണ്ടായതെന്ന് അങ്ങ് പറഞ്ഞുവല്ലോ. ജനിച്ചയുടനെ അദ്ദേഹം യോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. എങ്ങിനെയാണ് അദ്ദേഹമീ പുരാണം പഠിച്ചത്?
സൂതന്‍ പറഞ്ഞു: പണ്ട് സരസ്വതി നദീതീരത്തിലെ ഒരു വൃക്ഷത്തില്‍ രണ്ടു കുരുവികളെ വ്യാസന് കണ്ടു. ചിറകുമുളച്ചിട്ടില്ലാത്ത കുഞ്ഞുകിളികളുടെ ചുവന്ന ചോരിവായില്‍ തീറ്റകൊണ്ട്പോയി കൊടുക്കാന്‍ ശ്രമിച്ചു ക്ഷീണിതരായിരിക്കുന്നു രണ്ടു കിളികളും. എന്നാലും കിളിക്കുഞ്ഞിനോടുള്ള സ്നേഹവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ആ മാതാപിതാക്കളില്‍ യാതൊരു കുറവുമില്ല. ഇണക്കുരുവികള്‍ക്ക് തങ്ങളുടെ കുഞ്ഞിനോടുള്ള പ്രേമാതിരേകം കണ്ടു വ്യാസന് ചിന്താധീനനായി. തിര്യക്കുകള്‍ക്ക് തങ്ങളുടെ മക്കളില്‍ ഇത്ര വാത്സല്യമാണെങ്കില്‍ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അവര്‍ കര്‍മ്മഫലകാംക്ഷികള്‍ കൂടിയാണല്ലോ! ഈ കുരുവിക്കുഞ്ഞ് വലുതായി വിവാഹം കഴിച്ചിട്ട് ആ വധുവിന്റെ മുഖം കണ്ടു സന്തോഷിക്കാനോ, ധര്‍മ്മിഷ്ഠനായ ഈ മകന് തനിക്ക് ഉദകം ചെയ്യുമെന്നോ ഈ കുരുവികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? അവര്‍ക്കുവേണ്ടി ഇവന് ഗയയില്‍പോയി ശ്രാദ്ധം കഴിക്കുമോ?
ലോകജീവിതത്തില്‍ സുഖമെന്ന് പറയുന്നത് പരലോകപ്രാപ്തിക്ക് സഹായിക്കുന്ന പുത്രനെ ആലിംഗനം ചെയ്യുക എന്നതാണ്. പുത്രനുള്ളവനേ സ്വര്‍ഗ്ഗാധികാരമുള്ളു. പുത്രനുള്ളവന് പാപമുക്തന്‍ എന്ന ചൊല്ല് തന്നെയുണ്ടല്ലോ. മൃത്യുകാലത്ത് പുത്രനില്ലാതെ ദുഖിക്കുന്നവന് വീട്ടിലെ ധനവും മറ്റും ആരാണിനി നോക്കിനടത്തുക എന്ന് വ്യാകുലപ്പെടുകയും ചെയ്യും. ഇങ്ങിനെയാലോചിച്ച് വ്യാസന് മേരുപര്‍വ്വതത്തിലേയ്ക്ക് തപസ്സിനായി പുറപ്പെട്ടു. ഏതു ദേവനെ ഉപാസിച്ചാലാണ് അഭീഷ്ടം സാധിക്കുക എന്നദ്ദേഹം ചിന്താകുലനായി. വിഷ്ണുവിനെയോ രുദ്രനെയോ ബ്രഹ്മാവിനെയോ? അതോ ആദിത്യനെയോ, അഗ്നിയെയോ ഷണ്‍മുഖനെയോ വരുണനെയോ? ഇങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോള്‍ നാരദന് അവിടെയെത്തി. കുശലം കഴിഞ്ഞു മുനി ചോദിച്ചു: ‘എന്താണ് മുഖത്തൊരു വിഷാദഭാവം?’
വ്യാസന് പറഞ്ഞു: ‘പുത്രനില്ലാത്തവന് ഗതിയില്ലല്ലോ, അതാണ് എന്റെ വിഷാദത്തിന് കാരണം. ഇതു ദേവനെ പ്രസാദിപ്പിച്ചാലാണ് എന്റെ ആഗ്രഹം സഫലമാവുക? അങ്ങ് സര്‍വ്വജ്ഞനാണല്ലോ, ദയവായി പറഞ്ഞു തന്നാലും.
സൂതന്‍ തുടര്‍ന്നു: ഇതുകേട്ട് മുനി വ്യാസനോടു പറഞ്ഞു, മഹാത്മാവേ, എന്റെയച്ഛന് മഹാവിഷ്ണുവിനോട് ഇതേ ചോദ്യം ചോദിച്ചതാണ്. കൗസ്തുഭം മാറിനെ അലങ്കരിക്കുന്നവനും ദേവദേവനും ശംഖചക്രാദികള്‍ ധരിച്ചവനും സര്‍വ്വലോകത്തിനും കാരണവുമായ പീതാംബരധാരിയായ സാക്ഷാല്‍ മഹാവിഷ്ണു സ്വയം ഉഗ്രതപസ്സില്‍ ആണ്ടു മുഴുകിയിരിക്കുന്നത് കണ്ട് എന്റെ അച്ഛന് അത്ഭുതപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: