ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയെ വരവേല്‍ക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര നിയോജക മണ്ഡലങ്ങളില്‍ നാളെയാണ് യാത്ര പര്യടനം നടത്തുക. ശനിയാഴ്ച രാവിലെ പത്തിനാണ് ചെങ്ങന്നൂരിലെ സ്വീകരണം.
യാത്രയെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് മണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കിയിട്ടുളളത്. പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. വിമോചന യാത്രയ്ക്കുള്ള വവേല്‍പ്പ് ചരിത്ര സംഭവമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തിലാണ് നാടൊന്നാകെ. യാത്ര ഇന്ന് രാത്രിയോടെ തണ്ണീര്‍മുക്കം വഴി ജില്ലയില്‍ പ്രവേശിക്കും. ജില്ലാ നേതാക്കള്‍ യാത്രാ നായകനെ സ്വീകരിക്കും. കുട്ടനാട്ടിലെ സ്വീകരണ സ്ഥലമായ തലവടിയില്‍ വമ്പിച്ച സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു.
അമ്പലപ്പുഴയിലെ സ്വീകരണത്തിന് ശേഷം കുട്ടനാട് നിയോജകമണ്ഡലത്തി അതിര്‍ത്തിയായ തകഴിയില്‍, തകഴി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അഞ്ഞൂറോളം ബൈക്ക്കളുടെ അകമ്പടിയോടെ തലവടിയിലെ സ്വീകരണ സ്ഥലത്തേക്ക് ആനയിക്കും.തലവടി നടുവിലേമുറി എസ്എന്‍ഡിപിക്ക് സമീപത്തുനിന്നും തുറന്ന ജീപ്പില്‍ 250ല്‍പ്പരം പൂത്താലമേന്തിയ കേരളീയ വേഷധാരികളായ വനിതകള്‍, മാന്‍, മയിലാട്ടം, കരകം, തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സമ്മേളന നഗരിയായ തലവടി തൃക്കയില്‍ ക്ഷേത്ര മൈതാനിയിലേക്ക് ആനയിക്കും.
തുടര്‍ന്ന് ബിജെപി കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര് സജീവ് ജാഥായുടെ നായകനായ കുമ്മനത്തിനെ സ്വീകരിക്കും, സ്വാഗത സംഘത്തിന് വേണ്ടി സ്വാഗത സംഘം രക്ഷാധികാരി ഡോ.എം.ബി പദ്മനാഭ പിള്ള ഹാരമണിയിച്ചു സ്വീകരിക്കും. തുടര്‍ന്ന് ജില്ലാ ഭാരവാഹികളും 168 ബൂത്ത് പ്രസിഡന്റുമാരും സ്വീകരിക്കും.ക്യാന്‍സര്‍ രോഗബാധിതനായ തലവടി സ്വദേശി സാജന്റെ ചികിത്സക്കായി ബിജെപി കുട്ടനാട് നിയോജകമണ്ഡലം സ്വരൂപിച്ച ചികില്‍സ സഹായ നിധി കൈമാറും. തുടര്‍ന്ന് കനോയിങ്, കായാക്കിങ് മെഡല്‍ ജേതാക്കളെ ആദരിക്കും. തുടര്‍ന്ന് സ്വീകരണത്തിന് കുമ്മനം നടത്തുന്ന മറുപടി പ്രസംഗവും ഉണ്ടാകും.
അതിനു ശേഷം അടുത്ത സ്വീകരണ സ്ഥലമായ ഹരിപ്പാട്ടേക്ക് യാത്രതിരിക്കുമെന്നു സ്വാഗത സഘം മീഡിയാചെയര്മാന് അഡ്വ.സുദീപ്, മീഡിയാ കണ്‍വീനര്‍ അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: