പാനൂര്‍: ഫസല്‍ വധത്തിലെ ഹൈക്കോടതി വിധി. പി.ജയരാജന്റെ സ്ഥാനാര്‍ത്ഥി മോഹത്തിനും തിരിച്ചടി. കതിരൂര്‍ മനോജ് വധത്തില്‍ പ്രതിയാകുമെന്ന തിരിച്ചറിവില്‍ തന്റെ സന്തതസഹചാരികളായ ഫസല്‍വധക്കേസ് പ്രതികളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് പരീക്ഷണം നടത്തിയ പി.ജയരാജനു ലക്ഷ്യങ്ങള്‍ പലതായിരുന്നു. ഫസല്‍വധത്തില്‍ നിന്നും ജനകീയകോടതിയില്‍ നിന്നും കാരായി രാജനും കാരായി ചന്ദ്രശേഖരനും കുറ്റവിമുക്തമാക്കപ്പെടുക, കൊലപാതകത്തില്‍ പാര്‍ട്ടി നടത്തുന്ന പെരുംനുണകള്‍ ഫലിച്ചെന്നു പ്രതീതി സൃഷ്ടിക്കുക, അധികാരസ്ഥാനം നല്കി വിലക്കപ്പെട്ട കാരായിമാരെ ജില്ലയിലേക്ക് പ്രവേശിപ്പിക്കുക, അതോടൊപ്പം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനരീതിയില്‍ ജയസാധ്യത മണ്ഡലത്തില്‍ മത്സരിക്കുകയെന്ന ലക്ഷ്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയില്‍ തകര്‍ന്നടിഞ്ഞത്. തലശേരി മണ്ഡലമാണ് പി.ജയരാജന് സ്വപ്നം കണ്ടത്. മനോജ് വധത്തില്‍ പ്രതിയാകുമെന്ന് ആദ്യവട്ട ചോദ്യംചെയ്യലില്‍ തന്നെ ഉറപ്പായ പി.ജയരാജന് തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി കരുക്കള്‍ നീക്കുകയായിരുന്നു.കേസില്‍ പ്രതിയായവര്‍ മുന്‍പും മത്സരിച്ചിട്ടുണ്ടെന്ന ന്യായവാദമാണ് വിമര്‍ശനത്തിനുളള മറുപടിയായി പി.ജയരാജന് നല്‍കിയത്. പാര്‍ട്ടി അണികള്‍ക്കിടയിലും കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുറുമുറുപ്പുയര്‍ന്നിരുന്നു. കതിരൂര്‍ മനോജ് വധത്തിലെ പ്രതിയും സിപിഎം പാട്യംലോക്കല് കമ്മറ്റി അംഗവുമായ രാമചന്ദ്രനെയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പി.ജയരാജന് ശ്രമിച്ചിരുന്നു. കിഴക്കെകതിരൂര്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ ആ നീക്കം പിന്‍വലിക്കുകയായിരുന്നു.തന്റെ ഏകാധിപത്യനയം അടിച്ചേല്‍പ്പിക്കുകയെന്ന ധാര്‍ഷ്ട്യത്തിന് തിരിച്ചടി നേരിടുകയും തന്ത്രങ്ങള്‍ പാളുകയും ചെയ്തതോടെ പി.ജയരാജന്റെ നില ഇനി പരുങ്ങലിലാവും. ഫസല്‍വധത്തില്‍ വിചാരണയ്ക്ക് മുന്‍പ് ഹൈക്കോടതിയെ സമീപിച്ചു ജില്ലയില്‍ വരാമെന്ന കാരായിമാരുടെ നീക്കവും ഇതോടെ തടസപ്പെട്ട നിലയിലാണ്. വേഷംകെട്ടിച്ചിറക്കി ആട്ടം കഴിഞ്ഞു കൂകിവിടുന്ന പണിയാണ് ഇരട്ട കാരായിമാര്‍ക്ക് കിട്ടിയിരിക്കുന്നത്. ചുരുക്കത്തില്‍ പി.ജയരാജന്റെ അതിബുദ്ധിയില്‍ കാരായിമാരുടെ കുരുക്കു വീണ്ടും മുറുകി.അടുത്ത ദിവസം തന്നെ ജില്ലാപഞ്ചായത്തിലേക്ക് പ്രസിഡണ്ടായി കെവി.സുമേഷിനെയും തലശേരി നഗരസഭാധ്യക്ഷനായി സികെ.രമേശനെയും അവരോധിക്കാനാണ് സിപിഎം ജില്ലാകമ്മറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുള്ളത്. മനോജ് വധത്തില്‍ ചോദ്യംചെയ്യല്‍ പേടിയില്‍ ആശുപത്രിവാസത്തിലായ പി.ജയരാജന്റെ അഹന്തയ്ക്ക് ഇതോടെ അന്ത്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: