ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നും ജാതിയും മതവും പറഞ്ഞു മനുഷ്യനെ വേര്‍തിരിക്കുന്ന പ്രസ്ഥാനമാണ്.ദളിതര്‍ക്കോ മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കോ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ അര്‍ഹമായ പ്രാതിനിധ്യം പോലും നല്‍കിയിട്ടില്ല. ഭാരതത്തില്‍ ഗണ്യമായ വിഭാഗം ദളിതര്‍ ഉണ്ടായിട്ടും ഒരു ദളിതനെ ഇന്ന് വരെ സിപിഎം പൊളിറ്റ്ബ്യുറോവില് എടുത്തിട്ടില്ല. ഇന്നുവരെ ഒരു ദളിതനെയോ പിന്നോക്കകാരനെയോ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി ആക്കിയിട്ടില്ല.
കേരളത്തില്‍ 10% ദളിതരുണ്ടായിട്ടും അതില്‍ ഒരാളെപോലും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടില്ല. അകെ ചെയ്യുന്ന കാര്യം കപട ദളിത് സ്നേഹം കാണിച്ച് വോട്ട് തട്ടുക എന്നതു മാത്രം. ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലപോലും എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും ദളിത് വിരോധത്തെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന ഏതൊരു ആക്രമണവും കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കുന്ന ഇവര്‍ കേരളത്തില്‍ നടന്ന അടൂര്‍ പീഡനംപോലുള്ള ദളിതരുടെ മേലെ ഉണ്ടാകുന്ന അക്രമങ്ങളില്‍ കുറ്റകരമായ മൗനം പാലിക്കുന്നു. അതിന്റെ കൂടെ ഇന്നിതാ ഇടത് ഗുണ്ടകള്‍ ദളിത് വാര്‍ഡ് മെമ്പറെ ആക്രമിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നു. കമ്മ്യൂണിസ്റ്റ് ഗുണ്ടായിസത്തെ തിരിച്ചറിയുക. ദളിത് വിരോധികളെ ഒറ്റപ്പെടുത്തുക.
കാലാകാലങ്ങള്‍ ആയി പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സമൂഹങ്ങളെ വോട്ട് ബാങ്ക് ആയി കണ്ടു. ഈ പാവങ്ങളുടെ വോട്ട് വാങ്ങി വഞ്ചിച്ച ഇടതനെയും വലതനേയും തിരിച്ചറിയുക. മതംമാറ്റ കച്ചവടം നടത്തുന്ന മുസ്ലിം മതതീവ്രവാദ സംഘടനകളെ കരുതിയിരിക്കുക.
പ്രമോദ് ഉറാത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: