ആലപ്പുഴ: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ നടത്തിപ്പ് ഇഴഞ്ഞുനീങ്ങുന്നു. 20 മുതല്‍ 40 ശതമാനം വരെ പദ്ധതികള്‍ മാത്രമാണ് ഇതുവരെ പുര്ത്തിയാക്കാനായത്.
കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണു പദ്ധതികള്‍ നടപ്പാക്കാന്‍ തടസമായതെന്നാണ് അധികൃതരുടെ വിശദീകരണം.
തെരഞ്ഞെടുപ്പും അനുബന്ധപ്രവര്‍ത്തനങ്ങളും ഭരണപങ്കാളിത്ത ചര്‍ച്ചകളും മറ്റുമായി തന്നെ നാലരമാസമാണു നഷ്ടമായത്. അധികാരമേറ്റശേഷം പുതിയതായി ചുമതലകള്‍ ഏറ്റവരുടെ പരിജ്ഞാനക്കുറവും പദ്ധതികള്‍ പുര്ത്തിയാകാത്തതിനു കാരണമായി.
ബഹുഭൂരിപക്ഷം പഞ്ചായത്തുകളും പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങളുടെ ഫണ്ടുവിനിയോഗത്തിലും വളരെ പിന്നിലാണ്. കഴിഞ്ഞതവണ നൂറുശതമാനം തുകയും ഉപയോഗിച്ചിടങ്ങളിലും സ്ഥിതി ഇത്തവണ പരിതാപകരമാണ്. തെരഞ്ഞടുപ്പിനു ശേഷം ഭരണമുന്നണികള്‍ മാറി വന്ന തദ്ദേശസ്ഥാപനങ്ങളില്‍ മുന്‍ഭരണക്കാര്‍ തീരുമാനിച്ച പദ്ധതികളും നിര്‍മാണപ്രവര്‍ത്തനങ്ങളും മരവിപ്പിക്കുന്ന പ്രവണതയും വിവാദമാകുന്നു. ഇത്തരത്തില്‍ തീരുമാനിച്ച പദ്ധതിപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്നാണു നിലവിലെ ചട്ടം.
മുന്‍കാലങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ നടന്നതായുള്ള പരാതികളെത്തുടര്‍ന്ന് തദ്ദേശ പദ്ധതികളുടെ ചട്ടഭേദഗതിയില്‍ ഈ കാര്യം പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. തകര്‍ന്ന റോഡുകള്‍, വഴിവിളക്കുകളുടെ അഭാവം, അറ്റകുറ്റപ്പണികളുടെ പ്രവര്‍ത്തനം, ശുദ്ധജലം, പാര്‍പ്പിടം, കക്കൂസ് എന്നിവയുടെ നിര്‍മാണങ്ങള്‍ നടപ്പാക്കുന്നതിലും തദ്ദേശസ്ഥാപനങ്ങള്‍ പിന്നിലാണ്. നീര്‍ത്തട സംരക്ഷണം, ശുചീകരണം, ആരോഗ്യം എന്നീ മേഖലകളിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരിതാപകരമാണ്.
പുതുതായി വന്ന ഗ്രാമഭരണത്തിനു കീഴില്‍ ഗ്രാമവികസനസമിതികള് പലയിടങ്ങളിലും തെരഞ്ഞെടുക്കാത്തതും പദ്ധതിനിര്‍വഹണം വൈകാന്‍ കാരണമായി. ഇതിനായി നിയമത്തില്‍ അനുശാസിക്കുന്ന അയല്‍സഭകളുടെ രൂപീകരണം പോലും നടക്കാത്ത സ്ഥലങ്ങളും ഏറെയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പ് ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും അമ്പത് ശതമാനം കടക്കാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: