തിരുവനന്തപുരം: ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനായി 68 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 25 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ 43 എല്‍ഡി ക്ലാര്‍ക്ക് തസ്തികളുമായിരിക്കും സൃഷ്ടിക്കുക. ടീം ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്കും വ്യക്തിഗത ഇനങ്ങളില്‍ ഏതെങ്കിലും മെഡല്‍ ലഭിച്ചവര്‍ക്കുമാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കുക.
ടീം ഇനത്തില്‍ വെള്ളിയും വെങ്കലവും കരസ്ഥമാക്കിയവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. ഇതിന് പുറമേ സ്വര്‍ണം, വെള്ളി മെഡല്‍ നേടിയവര്‍ സര്‍ക്കാര്‍ ജോലിയുള്ളവരാണെങ്കില്‍ അവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് അനുവദിക്കും. സ്വര്‍ണം നേടിയവര്‍ക്ക് മൂന്നും വെള്ളി നേടിയവര്‍ക്ക് രണ്ടും വെങ്കലം ലഭിച്ചവര്‍ക്ക് ഒരു ഇന്ക്രിമെന്റുമായിരിക്കും നല്‍കുക. തിരുവനന്തപുരത്ത് നടക്കുന്ന സ്പെഷ്യല്‍ ഒളിമ്പിക്സിനായി 50 ലക്ഷം രൂപ അനുവദിച്ചു.
സര്‍ക്കാര്‍ സ്കൂളുകളോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ് അധ്യാപകരുടെയും ആയമാരുടെയും പ്രതിമാസ ഓണറേറിയം വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രീ പ്രൈമറി അധ്യാപകരുടേത് 5,000ല്‍നിന്ന് 9,000 രൂപയായും ആയമാരുടേത് 3,500 ല്‍നിന്ന് 6,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. അരിവാള്‍ രോഗം വന്ന വനവാസികള്‍ക്കു നല്‍കിവന്ന 2000 രൂപയുടെ പെന്ഷന് എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ സുധിക്ക് ഹോമിയോമെഡിക്കല്കോളേജില് പഠനം നടത്തുന്നതിനായി നാലുലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: