ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ചോദിച്ചു, ഞാനില്ലേ, ഞങ്ങള്‍ സഹായിക്കാം. ജര്‍മനിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഭാരതീയ വനിതയ്ക്കും മകള്‍ക്കും അതൊരു ആശ്വാസമായി. മന്ത്രാലയം വഴി അടിയന്തര സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും മന്ത്രി സുഷമ തുടങ്ങി.
ഫരീദാബാദ് സ്വദേശിനിയായ ഗുര്‍പ്രീതിനെയും ഏഴുവയസ്സുകാരിയായ മകളെയും അവരുടെ ഭര്‍ത്താവിന്റെ കുടുംബമാണ് ജര്‍മനിയിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിച്ചത്. അഭയാര്‍ത്ഥി ക്യാമ്പില്‍ താന്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ഗുര്‍പ്രീത് ഒരു ഹ്രസ്വ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. മകള്‍ക്കൊപ്പം ഭാരതത്തിലേക്ക് എത്രയും വേഗം മടങ്ങാന്‍ ആഗ്രഹിക്കുന്നതായും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തന്നെ വഞ്ചിച്ച് ജര്‍മനിയില്‍ എത്തിക്കകുയായിരുന്നുവെന്നും ഗുര്‍പ്രീത് ട്വീറ്റില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ തനിക്ക് ജര്‍മനിയിലെ ഭാരത എംബസിയില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയതായി സ്വരാജ് ട്വീറ്റ് ചെയ്തു. ഈ വിഷയം ഫ്രാങ്ക്ഫ്രട്ടിലെ ഭാരത കോണ്‍സുലേറ്റ് ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗുര്‍പ്രീതിന്റെ അച്ഛനുമായി സംസാരിക്കുകയും ചെയ്തതായി സുഷമ പറഞ്ഞു. പക്ഷെ അവര്‍ എവിടെയാണ് ഇപ്പോള്‍ താമസിക്കുന്നതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും സുഷമ അറിയിച്ചു.
വിദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഭാരതീയര്‍ക്കുള്ള സഹായം ഉറപ്പുവരുത്തുമെന്നും സുഷമ അറിയിച്ചു. വിദേശ മന്ത്രാലയം ഇത്രത്തോളം സജീവവും സഹായകവുമായ കാലമില്ലെന്നാണ് പ്രവാസി ഭാരതീയരുടെ പൊതു അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: