തിരുവനന്തപുരം: ഗ്രാമ സഭയില്‍ ദളിത് വനിതാ പഞ്ചായത്ത് അംഗത്തിനുനേരെ സിപിഎം സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ഇടത് അസഹിഷ്ണുത മൂലമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് ആരോപിച്ചു. കൊട്ടാരക്കര നെടുവത്തൂര്‍ പഞ്ചായത്തിലെ കോട്ടാത്തല നാലാം വാര്‍ഡ് മെമ്പര്‍ എസ്. മഞ്ജുഷ, ഭര്‍ത്താവ് ബിജുദാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പട്ടികജാതിക്കാരിയായ ഒരു വനിതാ പ്രതിനിധി ആക്രമണത്തിനിരയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസോ സംഭവത്തെ അപലപിക്കാന്‍ സാംസ്കാരിക നായകരോ സംഘടനകളോ തയ്യാറായിട്ടില്ല.
കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടത്തല സുരേന്ദ്രന്റെ വീട് നില്ക്കുന്ന വാര്‍ഡില്‍ നിലനിന്നിരുന്ന ഇടതുപക്ഷത്തിന്റെ കുത്തക തകര്‍ത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായാണ് മഞ്ജുഷ വിജയിച്ചത്. അന്നുമുതല്‍ ഇടതുപക്ഷം ഇവര്‍ക്കെതിരെ കള്ള പ്രചരണങ്ങളുമായി രംഗത്തുണ്ട്. മെമ്പറെ ഒരു തരത്തിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് വാര്‍ഡില്‍ ജനപ്രിയയായി മഞ്ജുഷ മാറിയതോടെ ഇവരുടെ അസഹിഷ്ണുത മറനീക്കി പുറത്തു വരുകയായിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രേണു സുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: