ആലുവ: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ആലുവ പാലസില്‍ ആരംഭിച്ചു. രാവിലെ എട്ടിനാണ് യോഗം ആരംഭിച്ചത്. ആദ്യം കേരളത്തിന്റെയും തുടര്‍ന്ന് തമിഴ്നാടിന്റെയും യോഗമാണ് നടക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന യോഗത്തില്‍ അതത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാര്‍, പാര്ട്ടിച്ചുമതലയുള്ളവര്, സംസ്ഥാന അദ്ധ്യക്ഷന്മാര്, ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.
കേരളത്തിന്റെ യോഗത്തില്‍ കേന്ദ്രമന്ത്രി ജെ.പി. നദ്ദ, ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ ഒ. രാജഗോപാല്‍, കെ.വി. ശ്രീധരന് മാസ്റ്റര്‍, സി.കെ. പത്മനാഭന്, അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് എന്നിവരാണ് പങ്കെടുക്കുന്നത്. തമിഴ്നാടിന്റെ യോഗത്തില്‍ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, പ്രകാശ് ജാവ്ദേക്കര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.
കോര്‍ക്കമ്മറ്റി യോഗങ്ങള്‍ക്കുശേഷം അമിത് ഷാ കോട്ടയത്ത് വിമോചനയാത്രയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. നാഗമ്പടം നെഹ്രു സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: