ന്യൂദല്‍ഹി: പിഎസ്സിയെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി വിധി. ഇത് സംബന്ധിച്ച് 2011ലെ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ എം.വൈ ഇഖ്ബാലും അരുണ്‍ മിശ്രയും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെതാണ് ഉത്തരവ്.
ഭരണഘടനാ സ്ഥാപനമായ പിഎസ്സി സംശയത്തിന് അതീതമായി നിലനില്ക്കണമെങ്കില് അതിനെ വിവരാവകാശ പരിധിയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. പിഎസ്സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യത ഉറപ്പാക്കണം.
ഉത്തരക്കടലാസ് പരിശോധകരുടെ പേര് മാത്രം പുറത്തുവിടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ബാക്കി എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് പിഎസ്സി സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: