കൊട്ടാരക്കര: ഗ്രാമസഭയില്‍ ദളിത് വനിത പഞ്ചായത്തംഗത്തിന് നേരെ ഇടതുപ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് നടപടിക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം കണ്‍വീനര്‍ അമ്പലക്കരരമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികരിക്കാന്‍ പോലും തയ്യാറാകാത്ത എംപിയുടേയും എംഎല്‍എയുടേയും നടപടി പ്രതിഷേധാര്‍ഹമാണ്. ഹൈദ്രാബാദ് സംഭവത്തില്‍ ആശങ്ക ഉയര്‍ത്തിയ മാധ്യമങ്ങള്‍ ഒരുവരിപോലും ഈ സംഭവത്തെ പറ്റി നല്‍കാത്തത് പത്രധര്മ്മത്തിന് എതിരാണന്നും നേതാക്കള്‍ പറഞ്ഞു. ഏഴിന് വൈകിട്ട് കോട്ടാത്തലയില്‍ പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്,
പട്ടികജാതികമ്മീഷന്‍, വനിതാകമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന മെമ്പറെ ബിജെപി സംസ്ഥാനസെക്രട്ടറി രാജിപ്രസാദ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വസന്ത ബാലചന്ദ്രന്, ജനറല്‍സെക്രട്ടറി അജ്ഞനാസുരേഷ്, സെക്രട്ടറിമാരായ ലതാമോഹന്‍, സുമാദേവി എന്നിവര്‍ സന്ദര്‍ശിച്ചു.
പട്ടികജാതിക്കാരോടും സ്ത്രീകളോടും ഇടതുപക്ഷം പുലര്‍ത്തുന്ന അസഹിഷ്ണുതയാണ് മഞ്ജുഷക്ക് നേരെയുള്ള ആക്രമണം കാണിക്കുന്നതെന്ന് രാജിപ്രസാദ് പറഞ്ഞു. ഇതിനെതിരെ ജില്ലയിലെ മുഴുവന്‍ ബിജെപി പഞ്ചായത്തംഗങ്ങളെയും സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.
പട്ടികജാതി വനിതയായ പഞ്ചായത്ത് അംഗത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും ജാമ്യം ലഭിക്കാവുന്ന നിസാരവകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് നടപടി സാക്ഷരകേരളത്തിന് അപമാനമാണെന്ന് മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് വസന്ത ബാലചന്ദ്രന് പറഞ്ഞു.
പട്ടികജാതി അതിക്രമം തടയല്‍ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത് കുറ്റക്കാരെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: