കൊട്ടാരക്കര: ഇഞ്ചക്കാട്ട് കാഞ്ഞിരവിള കോളനിയില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം. ദളിതനായ പഞ്ചാത്തംഗത്തിന്റെ വീട് ആക്രമിച്ചു. പ്രതികള്‍ക്ക് സിപിഎം സംരക്ഷണമെന്ന് ആക്ഷേപം.
ഇഞ്ചക്കാട് ഇരുപതാം വാര്‍ഡ് മെമ്പര്‍ കുമാരന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കുമാരന്റെ മകന് മോഹനനും ആക്രമണത്തില്‍ പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8.30നോടെയായിരുന്നു സംഭവം. കോളനിയിലെ കുട്ടികള്‍ ഉള്‍പ്പടെ കഞ്ചാവിന് അടിമയാകുന്നത് കണ്ട് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കഞ്ചാവ് വില്പനക്കാരെ പിടികൂടാന്‍ സംഘടിച്ചിരുന്നു. അന്തമണ്‍ സ്വദേശികളായ നാലംഗസംഘം പതിവുപോലെ കോളനിക്ക് സമീപമുള്ള കനാല്പുറംമ്പോക്കില് കഞ്ചാവുമായി എത്തി. നാട്ടുകാര്‍ ഇവരെ പിടികൂടി താക്കീത് നല്കി വിട്ടയച്ചു. ഇവരില്‍ നിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 9.30 ഓടെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ കഞ്ചാവ് മാഫിയസംഘം മെമ്പറുടെ വീടിന് നേരെ ആക്രമണം നടത്തുകയും കോളനിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. കോളനിയലുണ്ടായിരുന്നവര്ക്കും സംഘത്തിലുണ്ടായിരുന്നവര്‍ക്കും ആക്രണത്തില്‍ പരിക്കേറ്റു.
സംഘട്ടനത്തില്‍ പരിക്കേറ്റ് കഞ്ചാവ് മാഫിയയില്പെട്ട് ഒരാള്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. മാരകായുധങ്ങള്‍ ഉള്‍പ്പടെ പ്രതികളെ പിടികൂടി നല്‍കിയിട്ടും കഞ്ചാവു മാഫിയക്ക് അനൂകൂല സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും വാള് ഉള്‍പ്പടെ പ്രതികളെ പിടികൂടി നല്‍കിയിട്ടും പോലീസ് ഇറക്കിവിട്ടതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: