ന്യൂദല്‍ഹി: പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് ഭീഷണി മുഴക്കി
പാകിസ്ഥാനിലെ ഭീകര സംഘടനയായ ജമാഅത്ത്ഉദ്ദവായുടെ തലവന്‍ ഹാഫിസ് സെയ്ദ്. പാക് അധീന കശ്മീരില്‍ നടന്ന റാലിയിലാണ് ഇന്ത്യയുടെ ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണത്തെ കുറിച്ച് ഹാഫിസ് പരാമര്‍ശിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക് തീവ്രവാദികളെ ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. അതിര്‍ത്തിക്ക് പുറത്തുനിന്നു വന്ന ആറു പേര്‍ക്കെതിരെ തെളിവുകളും നല്‍കുകയും ജെയ്ഷഇമുഹമ്മദ് ഭീകരസംഘടനയ്ക്ക് എതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിനുശേഷവും ആക്രമണത്തെുടര്ന്ന് മാറ്റിവച്ച ഇരുരാജ്യുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച പുനര്ക്രമീകരിച്ചിരുന്നില്ല. ദല്‍ഹിയില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ വേണമെന്നും പാകിസ്ഥാന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: