ലോകം ഭോഷത്തില് സ്ഥിതി ചെയ്യുന്നു. ബോധം വരുമ്പോള്‍ ലോകം മറക്കുന്നു. ലോകം യഥാര്‍ത്ഥമല്ല. യഥാര്ത്ഥമെന്നതിന്റെ ആവശ്യത്തിലേക്കു സൃഷ്ടിക്കപ്പെട്ടു എന്നു മാത്രമേ ഉള്ളു. സത്യമായിട്ടും എന്റെ ജന്മാന്തരമായ ദൈവത്തില്‍ നിന്നു പുറപ്പെട്ടു വന്നിരിക്കയാല്‍ നിങ്ങളെ എന്നില്‍ ചേര്‍ത്തു എന്റെ ജന്മാന്തരമായ ദൈവത്തിലേക്കു തിരിച്ചു കൊണ്ടു പോരുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ പിന്നോക്കം വിചാരിക്കാതെ എന്നെ നോക്കി പുറപ്പെടുക.
നിങ്ങളുടെ ആലോചന തെറ്റ്. എന്റെ യാത്രാ മദ്ധ്യേ അലക്ഷ്യമായിത്തീരരുത്. നിങ്ങളുടെ ആശയങ്ങളെല്ലാം അഗ്നിയില്‍ ഊതിക്കഴിയുമ്പോള് ചാരം പറന്നു പോകുന്നതു പോലെ എന്റെ ശുദ്ധീകരണത്താല്‍ നിങ്ങളെ വെടിപ്പാക്കുമ്പോള്‍ അതെല്ലാം പറന്നുപോകേണ്ടതേ ഉള്ളൂ. ദൈവം നമ്മളെ തന്റെ തിരുനാമത്തിന്മേല് നിര്‍ത്തിയിരിക്കുന്നു. ഇന്നു രാത്രി നമ്മളുടെ ജീവനെ ആവശ്യപ്പെട്ടാല്‍ നാം ഒരുമിച്ചു പോകേണ്ടി വരും. അപ്പോള്‍ നമ്മളുടെ യഥാര്‍ത്ഥം ഭൂമിക്കു ഇതേ നിലനില്ക്കുകയുള്ളു. ആയതിനാല്‍ ഗുരുവിന്റെ ചൊല്ലു കേട്ടു പിന്നാലെ പുറപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: