പാലക്കാട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കണമെന്ന സിപിഎം നേതാവ് പിണറായി വിജയന്റെ പ്രസ്താവന എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷമായി. പിണറായിയുടെ പ്രസ്താവനക്കെതിരെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് പരസ്യമായി രംഗത്തു വന്നു. പിണറായി പറഞ്ഞത് സിപിഎമ്മിന്റെ അഭിപ്രായമായിരിക്കാം എല്‍ഡിഎഫിന്റേതല്ല എന്ന് കാനം പറഞ്ഞു. സിപിഐ പദ്ധതിക്കെതിരാണെന്നും എല്‍ഡിഎഫിന്റെ അഭിപ്രായം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.
സംസ്ഥാനത്ത് പൂര്‍ത്തിയാക്കേണ്ട ഒന്നാണ് അതിരപ്പിള്ളി വൈദ്യുത പദ്ധതിയെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് കഴിഞ്ഞദിവസം ചാലക്കുടിയില്‍ പറഞ്ഞത്. വെള്ളച്ചാട്ടത്തിന് കുഴപ്പമുണ്ടാക്കാതെയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതരെ ശക്തമായാണ് കാനം രാജേന്ദ്രന് ഇന്നലെ രാവിലെ പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പ്രകൃതിയെയും നീര്‍ത്തടങ്ങളെയും നശിപ്പിച്ചുകൊണ്ടുളള വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും മനുഷ്യന് ഗുണം ചെയ്യുന്ന സമഗ്രവികസനമാണ് സംസ്ഥാനത്തിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: