കൊച്ചി: കലിക്കറ്റ് സര്‍വകലാശാലയിലെ 36 അധ്യാപക നിയമനങ്ങള്‍ക്കുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. സംവരണ വിഭാഗങ്ങള്‍ക്ക് പകുതിയിലേറെ ഒഴിവുകള്‍ നീക്കിവെച്ചെന്നാരോപിച്ച് ഉദ്യോഗാര്‍ത്ഥിയായ മലപ്പുറം സ്വദേശി ശ്യാം രാജ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്റേതാണ് ഉത്തരവ്.
വിജ്ഞാപനത്തില്‍ സ്കൂള്‍ ഓഫ് ഡ്രാമയിലേക്ക് ഒഴിവുകളില്‍ നാലെണ്ണം അംഗപരിമിതര്‍ക്കും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ഒഴിവുകളില്‍ ഒരെണ്ണം പട്ടികജാതി -പട്ടിക വര്‍ഗ്ഗ വിഭാഗത്തിനുമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനു പുറമേ സമുദായ സംവരണത്തിനായി 16 ഒഴിവുകള്‍ മാറ്റിവെച്ചതോടെ ഓപ്പണ്‍ ക്വാട്ടയില്‍ 15 ഒഴിവുകള്‍ മാത്രമായി. ഇങ്ങനെ സംവരണവിഭാഗങ്ങള്‍ക്കായി പകുതിയിലേറെ സീറ്റുകള്‍ നീക്കിവെച്ചത് ചട്ടലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. മാത്രമല്ല, വിജ്ഞാപനം ചെയ്യുന്ന സമയത്ത് മൊത്തം ഒഴിവുകള്‍ കണക്കാക്കിയാണ് സംവരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ ഓരോ വിഭാഗത്തിലേക്കും സംവരണ ഒഴിവുകള്‍ നിശ്ചയിച്ചതും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: