തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയകക്ഷികളുമായി നടത്തി. തെരഞ്ഞെടുപ്പു തീയതി തീരുമാനിച്ചില്ല, ഒറ്റഘട്ടമായിരിക്കുമോഎന്നും തീരുമാനമായില്ല. തെരഞ്ഞെടുപ്പ് ചെലവ് പരിധി വര്‍ധിപ്പിക്കണമെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സെയ്ദി പറഞ്ഞു.
പുതുതായി 6.18 ലക്ഷം പേരാണ് പട്ടികയില്‍ പേരു ചേര്‍ത്തത്. ആകെ 12 ലക്ഷം അപേക്ഷകള്‍ പുതിയതായി ലഭിച്ചു. പരമാവധി പേര്‍ക്ക് അവസരം നല്‍കും. വോട്ടെടുപ്പിന് പത്തുദിവസം മുമ്പുവരെ പേര് ചേര്‍ക്കാം. സംസ്ഥാനത്ത് ആകെ 21,498 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ടാകും. പ്രശ്നബാധിത ബൂത്തുകളില്‍ അതീവ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തും. മലബാറിലെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളാണ് പ്രശ്നബാധിത ജില്ലകളായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മാവോയിസം പോലുള്ള ഇടതുതീവ്രവാദ പ്രസ്ഥാനങ്ങള്‍ ശക്തി ആര്‍ജിക്കുന്നതായും കമ്മീഷന് സംശയിക്കുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ 17 നിയോജക മണ്ഡലങ്ങളില്‍ തങ്ങള്‍ വോട്ടു ചെയ്യുന്നതാര്ക്കാണെന്ന് വോട്ടര്‍മാര്‍ക്ക് മാത്രം അറിയാനുള്ള വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ആഡിറ്റ് ട്രെയില്‍ സംവിധാനം ഒരുക്കും. ഫെബ്രുവരി 15ന് മുമ്പ് കരട് വോട്ടര്‍പട്ടിക ശുദ്ധീകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണജാഥകള്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കും. പ്രചാരണ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കും. ഒരു സമ്മതിദായകനെ പോലും വോട്ടു ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ചൊവ്വാഴ്ച രാത്രി ഏഴിനാണ് തലസ്ഥാനത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: