കണ്ണൂര്‍: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ 63 കേസുകള്‍ പരിഗണിച്ചു. അഞ്ച് കേസുകള്‍ ഫുള്‍ ബെഞ്ചിന് കൈമാറുകയും 11 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകയും ചെയ്തു.
അദാലത്തില്‍ പരിഗണിച്ചതില്‍ ഭൂരിഭാഗവും ഗാര്‍ഹിക പീഢന കേസുകളായിരുന്നെന്നും സമൂഹത്തിന്റെ സാംസ്കാരിക ധാര്‍മ്മിക മൂല്യച്യുതിയാണ് ഇത് തെളിയിക്കുന്നതെന്നും വനിതാ കമ്മീഷന് അംഗം നൂര്‍ബിന റഷീദ് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ വനിതാ കമ്മീഷന് നിസഹായരാണെന്നും അവര്‍ പറഞ്ഞു. അഭിഭാഷകരായ കെ.ഷാജഹാന്, ഒ.കെ.പത്മപ്രിയ, അനില്‍ റാണി എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: