കൊച്ചി: പറവൂര്‍ പീഡന കേസില്‍ കുട്ടിയുടെ അച്ഛനടക്കം മൂന്നു പേരെ കൊച്ചിയിലെ പ്രത്യേക കോടതി എഴ് വര്‍ഷം തടവിനും 15,000 രുപ പിഴയടക്കാനും വിധിച്ചു. ഒന്നാം പ്രതിയും പിതാവുമായ പറവൂര്‍ വാണിയക്കോട് സുധീര്‍, നാലാം പ്രതിയും ഇടനിലക്കാരനുമായ കലൂര്‍ മണപ്പാട്ടിപറമ്പ് കോളനി മംഗലത്ത് നൗഷാദ്, അഞ്ചാം പ്രതി ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി എന്നിവരെയാണ് ശിക്ഷിച്ചത്.
2010 ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ മേത്തലയില്‍ അഞ്ചപ്പാലത്തെ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പറവൂര്‍ പീഡനത്തിലെ 11-ാമത്തെ കുറ്റപത്രത്തിലാണ് ശിക്ഷ. പറവൂര്‍ പീഡനത്തിലെ എല്ലാ കേസുകളിലും പിതാവ് സുധീറാണ് ഒന്നാം പ്രതി. ഇയാള്‍ക്കെതിരെ പത്ത് കേസുകളിലായി കോടതി 91 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ കേസിലെ രണ്ടാം പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെ പത്ത് വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: