അടിമാലി: നവ കേരളയാത്ര നായകന് പിണറായി വിജയന് പ്രസംഗം തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ കൂട്ടംകൂട്ടമായി സ്ഥലംവിട്ടു. ഇന്നലെ അടിമാലിയില്‍ നടന്ന പരിപാടിക്കിടെയാണ് നേതാക്കളെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ദേവികുളം നിയോജകമണ്ഡലം പൂര്‍ണ്ണമായും ഉടുമ്പന്‍ചോല നിയോജക മണ്ഡലം ഭാഗീകമായും തിരിച്ചുള്ള പ്രദേശങ്ങളില്‍ നിന്ന് 10000 പേരെയും പങ്കെടുപ്പിക്കാനായിരുന്നു നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചത്. കാര്‍ഷിക മേഖലയില്‍ നിന്നും പ്രവര്‍ത്തകര്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് തോട്ടം മേഖലയില്‍ നിന്നും തൊഴിലാളികളെ ഇറക്കുകയായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെങ്കൊടി പ്രളയം ടൗണില്‍ സൃഷ്ടിച്ച് പ്രൗഢി ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും 4000ത്തില്പരം പേരെ മാത്രമാണ് എത്തിക്കുവാന്‍ കഴിഞ്ഞത്. പ്രകടനങ്ങള്‍ക്കൊപ്പം വേദിയില്‍ പിണറായി പ്രസംഗം തുടങ്ങിയതേ കസേര കാലിയാക്കി ജനങ്ങള്‍ പിരിഞ്ഞത് ശ്രദ്ധേയമായി. പ്രാദേശിക നേതാക്കളും, വോളന്റിയര്‍മാരും പിരിഞ്ഞു പോകുന്നവരെ വിലക്കിയതുമില്ല. കേസര്‍ പ്രസ്ഥാനത്തിന്റെ പരിതാപകരമായ അവസ്ഥയുടെ സൂചനയായി ഈ സംഭവം വിലയിരുത്തപ്പെടുന്നു. പിണറായിയുടെ സ്വീകരണച്ചടങ്ങ് നടക്കുമ്പോള്‍ കസേരകള്‍ ശ്യൂന്യമായിരുന്നു. നെടുങ്കണ്ടത്ത് പിറണായിയെ വരവേല്‍ക്കാന്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയ തൊഴിലാളികളെ ഇറക്കുകയായിരുന്നു. ബസിനാണ് തൊഴിലാളികളെ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: