കുമളി: കഴിഞ്ഞ ഒരുമാസമായി ഏലക്കാ വില ക്രമാതീതമായി കുറയുന്നു. രാജ്യത്തെ പ്രമുഖ ലേല ഏജന്‍സിയില്‍ വില 550 രൂപയില്‍ താഴെയാണ്. വ്യാപാരികള്‍ ഇതിലും കുറഞ്ഞ വിലയിലാണ് കര്‍ഷകരില്‍ നിന്നും ഉത്പന്നം നേരിട്ട് വാങ്ങുന്നത്. രണ്ടാഴ്ചക്കുള്ളില്‍ കിലോയ്ക്ക് നൂറു രൂപ വരെ വിലയിടിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ 800 രൂപയുടെ മുകളിലായിരുന്നു ഒരു കിലോ ഏലത്തിന്റെ വില.എന്നാല്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോഴും ചില്ലറ വ്യാപാരം നടക്കുന്നത്1000രൂപ നിലവാരത്തിലാണ്.രാജ്യന്തര വിപണിയില്‍ ഏറ്റവും ഗുണ മേന്മയുള്ള ഏലം കയറ്റുമതി ചെയ്യുന്നത് ഇടുക്കി ജില്ലയില്‍ നിന്നാണ്.ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കുന്നത ്ഹൈറേഞ്ച് മേഖലയിലുമാണ്. ഈ പ്രദേശത്തെ ചെറുകിട കര്‍ഷകരുടെ ഉപജീവന മാര്‍ഗം ഇത് മാത്രമാണെന്നിരിക്കെ അപ്രതീക്ഷിതമായി വിലയിടിയുന്നത് കര്‍ഷകരില്‍ ആശങ്ക സൃഷ്ട്ടിക്കുന്നു.കര്‍ഷകര്‍ക്ക് മെച്ചപെട്ട വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ലേല ഏജനസികള്‍ക്ക് അനുമതി നല്‍കിയത ്കൂടുതല്‍ വിപണന സാധ്യത ലക്ഷ്യമിട്ടാണ് ഈ നടപടി സ്വീകരിച്ചതെങ്കിലും ഇപ്പോഴും നിയന്ത്രണം ഇടനിലക്കാരുടെ കൈകളിലാണെന്ന് വിലയിടിവ് സൂചിപ്പിക്കുന്നതെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത് .തൊഴിലാളി യൂണിയനുകള്‍ സമരത്തിലൂടെ കൂലി വര്‍ദ്ധിപ്പിച്ചത് സാധാരണ കര്‍ഷകര്‍ക്ക് കൂടുതല്‍ ബാധ്യത വരുത്തി വയ്ക്കുന്നു. പ്രധാനവിളവെടുപ് കാലം തൊഴിലാളികള്‍ സമരത്തിലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: