തലവടി: നെല്ലറയായ കുട്ടനാടന്‍ ജനതയുടെ മനം കവര്‍ന്നാണ് വിമോചനയാത്ര തലവടിയിലെത്തിച്ചേര്ന്നത്. യാത്രാ നായകന് കുമ്മനം രാജശേഖരന് കര്‍ഷക ഭൂമിയില്‍ ഉജ്ജ്വല വരവേല്പ് നല്കി.
അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ സന്ദേശങ്ങളുയര്‍ത്തി നടത്തുന്ന വിമോചന യാത്രയെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് സ്വീകരണ കേന്ദ്രമായ തലവടിയിലെത്തിയത്. സ്ത്രീകളും കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമടങ്ങുന്ന ജനസഞ്ചയത്തിനു മദ്ധ്യത്തിലൂടെ സമര നായകന് കൈവീശി നീങ്ങിയപ്പോള്‍ ഭാരതമാതാവിന് ജയ് വിളിച്ച് അവര്‍ സ്വാഗതമോതി.എല്ലാവരോടും കുശലാന്വേഷണം നടത്തിയാണ് കുമ്മനം വേദിയിലേക്ക് കയറിയത്. തുടര്‍ന്ന് കര്‍ഷകരനുഭവിക്കുന്ന ദുരിതങ്ങള്‍ വ്യക്തമാക്കിയുള്ള ചെറു പ്രസംഗം. ഇടതു വലതു മുന്നണികള്‍ കാലങ്ങളായി കര്‍ഷകരെ വഞ്ചിച്ച ചരിത്രം കുമ്മനം വസ്തുതകള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കി.
കുട്ടനാട് പാക്കേജ് ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചതും കര്‍ഷകരെ ദുരിതത്തില്‍ ദുരിതത്തിലേക്ക് തള്ളിവിട്ടതും കുമ്മനം പ്രസംഗത്തിലുയര്ത്തിക്കാട്ടി. കര്‍ഷകര്‍ക്കൊപ്പം എന്നും ബിജെപി ഉണ്ടാകുമെന്നും യാത്രയുടെ മുദ്രാവാക്യം തന്നെ അന്നവും ഭൂമിയും വെള്ളവുമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ. സോമന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. ജയകുമാര്‍, ഡി. അശ്വിനീദേവ്, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, മണിക്കുട്ടന് ചേലേക്കാട്, കെ. ബിജു, പി.കെ. രാജേന്ദ്രന്, ഡി. പ്രസന്നകുമാര്‍, ഉല്ലാസ്, ടി.കെ. അരവിന്ദാക്ഷന്, അജിത്ത് പിഷാരത്ത്, അനുരൂപ്, ബിനു സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: