ക്ഷേത്രകലകള്‍ വഴി നമുക്ക് ഒട്ടേറെ പുരാണപരിചയം ലഭിക്കുന്നു. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നമുക്ക് കുട്ടിക്കാലം മുതല്‍ മുത്തശ്ശിമാര്‍ പറഞ്ഞുതരുന്ന കഥകള്‍ വഴി ഈശ്വരന്മാരെ അടുത്തറിയുവാന്‍ കഴിയുന്നു. ഒരാരാധന നമുക്ക് അതിലൂടെ കടന്നുവരുന്നു.
ഭാവിയില്‍ നമുക്കെല്ലാം നല്ലവഴി തുറന്നുതരുവാനും ഇത് ഗുണംചെയ്യും. ഇത് ഒരുകണക്കിന് ഭാഗ്യംതന്നെയാണ്. മുന്‍കാലത്ത് പാഠപുസ്തകങ്ങള്‍ വഴിയും നമുക്ക് ലഭിക്കുന്നത് പുരാണത്തെപ്പറ്റിയുള്ള നല്ല അറിവാണ്. അന്നെല്ലാം തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും കുമാരനാശാനും വള്ളത്തോളും ജി. ശങ്കരക്കുറുപ്പും എഴുതിയ കവിതകള്‍ നമുക്ക് നല്ല അനുഭവംതന്നെയായിരുന്നു തന്നിരുന്നത്. കഥകളി, ചാക്യാര്‍കൂത്ത്, പാഠകം, ഓട്ടന്തുള്ളല്, കുറത്തിയാട്ടം അങ്ങനെ നിരവധി കലകള്‍ വഴി നാം ദേവന്മാരെയും പുരാണത്തെയും അടുത്തറിയുവാന്‍ കഴിയുന്നു.
സംസ്കാരത്തിന്റെ ഭാഗമായുള്ള പുരാണസിനിമകളും നാടകങ്ങളും ഒരുകാലത്ത് സജീവമായിരുന്നു. എന്നാല്‍ പല ആക്ഷേപഹാസ്യകലകളും നമ്മുടെ പാരമ്പര്യത്തിന് എതിരായ സന്ദേശം നല്കുന്നു എന്നതും അറിയേണ്ടതുണ്ട്. ഉത്സവകാലഘട്ടത്തില്‍ ക്ഷേത്രകലകളെ വളര്‍ത്തുവാന്‍ ഭാരവാഹികളും ഭക്തരും നന്നായി ശ്രദ്ധിക്കണം. ഭാവിതലമുറയെ സംരക്ഷിക്കേണ്ടവരാണ് നാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: