ന്യൂദല്‍ഹി: ഈ മാസം നടക്കുന്ന ഏഷ്യാകപ്പിനും അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മറ്റി ഇന്നലെ പ്രഖ്യാപിച്ചത്. നിലവിലെ നായകന് എം.എസ്. ധോണിയാണ് ഇരു ടൂര്‍ണമെന്റുകളിലും ടീമിനെ നയിക്കുക. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ച വിരാട് കോഹ്ലി ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അതേസമയം ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെട്ട മനീഷ് പാണ്ഡെയും പേസര്‍ ഭുവനേശ്വര്‍ കുമാറും പുറത്തായി. ഭുവനേശ്വറിന് പകരം മുഹമ്മദ് ഷാമി ടീമില്‍ തിരിച്ചെത്തി. എന്നാല്‍, ഷമിയുടെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പ് ആകുമ്പോഴേയ്ക്കും ഷമി പൂര്‍ണ്ണ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷയെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് സന്ദീപ് പാട്ടില്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട പവന് നേഗിയെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
നാലു ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ഈ മാസം 24ന് ബംഗ്ലദേശില്‍ തുടങ്ങും. ഇതാദ്യമായി ഏകദിനത്തിന് പകരം ട്വന്റി20 മല്‍സരങ്ങളാണ് ഏഷ്യാകപ്പിനുള്ളത്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം മാര്‍ച്ച് 15ന് ന്യൂസിലാന്‍ഡിനെതിരെയാണ്.
ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, ഹര്ഭജന് സിങ്, ജസ്പ്രീത് ബുംമ്റ, ആശിഷ് നെഹ്റ, മുഹമ്മദ് ഷമി, പവന് നേഗി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: