കണിച്ചുകുളങ്ങര: ബിഡിജെഎസുമായി വിമോചനയാത്ര പൂര്‍ത്തിയാക്കിയ ശേഷമേ ചര്‍ച്ച നടത്തുകയുള്ളു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. വിമോചനയാത്രയ്ക്കിടെ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് നേതാക്കള്‍ നിലവില്‍ അംഗങ്ങളെ ചേര്‍ക്കുന്ന തിരക്കിലാണ്. ബിജെപി നേതാക്കള്‍ യാത്രയുടെ തിരക്കിലും. ഇതിന് ശേഷം ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഞങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് തിരുമാനിക്കേണ്ട കാര്യമല്ല. യാത്രയുടെ ഭാഗമായി പ്രമുഖരെ കാണുന്നു, അതിന്റെ ഭാഗമായുള്ള സന്ദര്‍ശനം മാത്രമാണ് ഇതെന്നും കുമ്മനം പറഞ്ഞു.
പിണറായിയുടെ യാത്ര തന്നെ ചീത്ത പറയാന്‍ ഉള്ള യാത്രയായി അധഃപതിച്ചതായി വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നില്ല. വിത്തുവിതച്ചതിനുശേഷം വേരുവന്നാല് മാത്രമേ തളിരുണ്ടൂകൂ. അതിനുള്ള സാവകാശം വേണം. ഇപ്പോള്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നത്.
15ന് മുന്‍പ് ഇത് പൂര്‍ത്തീകരിച്ചശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. ഇരു കൂട്ടരുടെയും തിരക്കിന് ശേഷം ചര്‍ച്ചകള്‍ നടക്കും. ഇപ്പോഴത്തേത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: