തിരുവനന്തപുരം: യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യത്തിനുള്ള അവസരം ലഭിച്ചാല്‍ അവര്‍ക്ക് മുന്നേറാനാകുമെന്നും അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ഐടിഐകള്‍ ഇന്ന് മികവിന്റെ കേന്ദങ്ങളായി മാറിക്കഴിഞ്ഞു. അതോടെ വിദേശ കമ്പനികള്‍ യുവാക്കളെ നിയമിക്കാന്‍ ആരംഭിച്ചുകഴിഞ്ഞവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ തൈക്കാട് ആരംഭിച്ച നൈപുണ്യം ആന്താരാഷ്ട്ര സ്കില്‍ സമ്മിറ്റ് ആന്‍ഡ് സ്കില്‍ ഫിയസ്റ്റയുടെ ഭാഗമായുള്ള സ്കില്‍ സമ്മിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ നൈപുണ്യ വികസനത്തിനുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യഘട്ടമാണ് ഈ പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫീയസ്റ്റയില് പങ്കെടുക്കുന്ന 12 ടീമുകളുടേയും പരേഡ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
സ്കില്‍ ഫിയസ്റ്റയില്‍ വിജയിക്കുന്ന ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപവീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപ വീതവും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്ക് 10,000 രൂപവീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ മന്ത്രി ഷിജു ബേബിജോണ്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഐഐഎം അഹമ്മദാബാദിലെ പ്രൊഫസര്‍ എബ്രഹാം കോശി, എംപ്ളോയ്മെന്റ് ആന്‍ഡ് ടെയിനിംഗ് ഡയറക്ടര്‍ കെ.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ചു നടത്തുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: