തൃശൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ മലിനജലം യഥാര്‍ത്ഥത്തില്‍ പ്രയോഗിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.പി.പ്രകാശ് ബാബു പറഞ്ഞു. സരിതയെ ആര് വിശ്വസിക്കുമെന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രി ബിജുരാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക സിഡി ആരോപണം ഉന്നയിച്ച സമയത്ത് സരിതയുടെ വാക്കുകളെയാണ് ആശ്രയിച്ചത്. അഴിമതി ആരോപണം നേരിടുന്ന മന്ത്രിസഭയിലെ ഒരു അംഗം പോലും കേരളത്തിലെ നിരത്തുകളില്‍ സൈ്വര്യവിഹാരം നടത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച തൃശൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവമോര്‍ച്ച തൃശൂര്‍ മണ്ഡലം പ്രസിഡണ്ട് രതീഷ് ചീരാത്തിനേയും, വിബിനെയും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചി യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ്ജ്, സുരേന്ദ്രന് ഐനിക്കുന്നത്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ആര്.ഹരി, ബാബു വല്ലച്ചിറ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് യുവമോര്‍ച്ച നേതാക്കളായ അഡ്വ. അനൂപ് വേണാട്, ഷൈന്‍ നെടിയിരിപ്പില്‍, പ്രശാന്ത്, ബിനില്‍, ജിത്ത്, പ്രനീഷ്, അഡ്വ. രാംലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: