തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അച്ഛനെ 7 വര്‍ഷം കഠിന തടവിന് ശിഷിച്ചു. സ്പെഷ്യല്‍ കോടതി ജഡ്ജി പി.മാധവന് ആണ് വിധി പ്രസ്താവിച്ചത്. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പറായിരുന്ന കൊച്ചുത്രേസ്യ തോമസിന്റെ മുമ്പില്‍ 2013ല്‍ കുട്ടി മൊഴിനല്‍കിയിരുന്നു. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പി.ജി ഗോപാലകൃഷ്ണന് മുഖാന്തിരം വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മകളെ ഭീഷണിപ്പെടുത്തി 6 മാസമായി ക്രൂരത കാട്ടി വന്നിരുന്നതായി തെളിഞ്ഞത്.
സംഭവ കാലത്ത് 11 വയസുമാത്രം പ്രായമായ കുട്ടി പ്രതിയായ പിതാവിനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മയെ പ്രതി നിരന്തരം കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഇത് സഹിക്കവയ്യാതെ പ്രതിയെ ഉപേക്ഷിച്ച് യുവതി പെണ്‍കുട്ടിയേയും ഇളയ മകനേയും കൂട്ടി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രതിയും ബന്ധുക്കളുംകൂടി കുട്ടികളെ തിരികെകൊണ്ടുവന്ന് പിതാവിനോടൊപ്പം താമസിച്ച് വരുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക്പ്രോസിക്യൂട്ടര്‍ അഡ്വ.ജോളി ജയിംസ്, സ്പെഷ്യല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ അഡ്വ.റ്റി എ.സന്തോഷ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: