കൊച്ചി: ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തിലുള്ള സ്ത്രീ വിമോചനയാത്രയിലെ ജയ് മാതാ മുദ്രാവാക്യം തരംഗമാകുന്നു.
മാതൃത്വത്തിന്റെ മഹനീയത ഉയര്‍ത്തിപ്പിടിക്കുന്ന യാത്രയുടെ സന്ദേശം ഇതിനെയും കേരള ജനത ഉള്ക്കൊണ്ടുകഴിഞ്ഞതായി യാത്രാനായിക പ്രൊഫ. വി.ടി. രമ അഭിപ്രായപ്പെട്ടു. യാത്രാ സംഘത്തെ ജയ്മാതാ ശബ്ദം മുഴക്കി പല സ്ഥലസ്വീകരണയോഗങ്ങളിലും പ്രവര്‍ത്തകരും ജനങ്ങളും അഭിവാദ്യം ചെയ്യുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
കാസര്‍കോട്ടു നിന്ന് ആരംഭിച്ച യാത്ര ഏഴിന് തിരുവനന്തപുരത്തു സമാപിക്കുന്ന യോഗത്തില്‍ കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും. തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് സമാപനം. യാത്രയുടെ ലക്ഷ്യം സാധ്യമായിക്കൊണ്ടിരിക്കുകയാണെന്ന് വി.ടി.രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: