താമരശ്ശേരി: എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം എന്ന സന്ദേശവുമായി തപസ്യ ഗോകര്ണ്ണത്തു നിന്നും കന്യാകുമാരിയിലേക്ക് നടത്തുന്ന സഹ്യസാനു യാത്രയ്ക്ക് സാംസ്കാരിക കേന്ദ്രങ്ങളില്‍ ഊഷഌസ്വീകരണം. വയനാട്ടില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അടിവാരത്തെത്തിയ യാത്രയെ ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് താമരശ്ശേരിയില്‍ ആദ്യ സ്വീകരണം ഏറ്റുവാങ്ങി.
നമ്മുടെ ഭൂമിയും ഭാഷയും നേരിടുന്ന അപകടകരമായ പ്രതിസന്ധികളെ തിരിച്ചറിയാനും അതിനെ അതിജീവിക്കാനും സഹ്യസാനുക്കള് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ വിശകലനം ചെയ്യാനുമാണ് സഹ്യസാനു യാത്ര ലക്ഷ്യമാക്കുന്നതെന്ന് യാത്ര നായകന് പ്രൊഫ: പി.ജി. ഹരിദാസ് സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു.
സാംസ്കാരിക കേന്ദ്രങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. പുന്നയൂര്‍കുളത്തെ നാലപ്പാടന് സ്മാരകം പണി പൂര്‍ത്തീകരിച്ചിട്ടും പ്രവര്‍ത്തനക്ഷമമല്ല. കുഞ്ഞുണ്ണി മാഷോടും കോവളം കവികളോടും തികഞ്ഞ അനാദരവാണ് കാണിക്കുന്നത് ഹരിദാസ് പറഞ്ഞു.
നാടകകൃത്തും എഴുത്തുകാരനുമായ ഉസ്സയിന് കാരാടി, കോട്ടയില്‍ ക്ഷേത്രം മേല്‍ശാന്തി ബാബു നമ്പൂതിരി, കേരള ജൂനിയര്‍ വോളിബോള്‍ താരം ഷോബിന്വാടിക്കല്, അമൃത ദാസ് തമ്പി എന്നിവരെ ചടങ്ങില്‍ പ്രൊഫ. ഹരിദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.
പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന പയ്യംവെള്ളി ചന്തുവിന്റെ താമരശ്ശേരി കോട്ടയിലെ സ്മൃതി മണ്ഡപം യാത്രാസംഘം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി.
സ്വീകരണ യോഗത്തില്‍ തപസ്യ നേതാക്കളായ അഡ്വ.കെ.പി.വേണുഗോപാല്‍, സി.രജിത്കുമാര്‍, ഡോ.എം. പി. അനില്‍, അഡ്വ. വിജയകുമാര്‍, പി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഗിരീഷ് തേവള്ളി സ്വാഗതവും കെ.പി. ശിവദാസന്‍ നന്ദിയും പറഞ്ഞു. സ്വീകരണത്തിനു മുമ്പായി തപസ്യ കലാകാരന്മാര് അവതരിപ്പിച്ച കലാപരിപാടിയും നടന്നു.
നന്മണ്ട: തപസ്യ കലാ സാഹിത്യവേദിയുടെ സഹ്യസാനു സാംസ്ക്കാരിക തീര്‍ത്ഥയാത്ര സംഘാംഗങ്ങള്‍ തപസ്യയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മണ്മറിഞ്ഞ രാജന് നമ്പി യുടെ നന്മണ്ടയിലെ നാഗത്തി ങ്കല്‍ വീട് സന്ദര്‍ശിച്ചു. ഇന്നലെ വൈകീട്ട് 4.45 ഓടെ വീട്ടിലെത്തിയ സംഘത്തെ രാജന് നമ്പിയുടെ മകന് എന്‍ രഞ്ജിത്ത് നമ്പി സ്വീകരിച്ചു. തുടര്‍ന്ന് രാജന്നമ്പിയുടെ ഫോട്ടോയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. വീട്ടില്‍ ചികിത്സയി ല്‍ കഴിയുന്ന പരേതനായ രാജന് നമ്പിയുടെ ഭാര്യ അമ്മിണി അന്തര്‍ജനത്തിനെ പ്രൊഫ. പി ജി ഹരിദാസ് പൊന്നാട അണിയിച്ച് ആദരി ച്ച് ഉപഹാരം നല്കി. സം സ്ഥാന സെക്രട്ടറി റജിത്ത്കു മാര്‍ രാജന് നമ്പി അനുസ്മ രണ പ്രഭാഷണം നടത്തി. അഡ്വ. വേണുഗോപാലന്‍ നായര്‍, പി ഉണ്ണികൃഷ്ണന്, അഡ്വ. വിജയകുമാര്‍, ഡോ. എം പി അനില്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് വി.വി വാസു ദേവന്‍മാസ്റ്റര്‍, എന്‍.കെ ചന്ദ്ര ശേഖരന്, ടി.പി രാജന്‍മാസ്റ്റര്‍, ടി.കെ സന്തോഷ്കുമാര്‍ തുട ങ്ങിയവര്‍ സന്നിഹിതരായി രുന്നു.
സംസ്കൃതത്തിന് വേണ്ടി മികച്ച സേവനം ചെയ്യു ന്നതിന് വിശ്വസം സ്കൃത പ്രതിഷ്ഠാന്‍ നല് കുന്ന ശര്‍മ്മാജി പുരസ്ക്കാരം നേടിയ ടി.കെ സന്തോഷ് കുമാറിനെ തപസ്യ ആദര ിച്ചു. നന്മണ്ട നാഗത്തിങ്കല്‍ വീട്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സംഘ ടനാ സെക്രട്ടറി പി ഉണ്ണികൃ ഷ്ണന്‍ പൊന്നാട അണിയി ച്ചു. പ്രൊഫ. പിജി ഹരിദാസ് ഉപഹാരം നല്കി.
കുന്ദമംഗലത്ത് സമാപന സമ്മേളനത്തില്‍ സതീഷ് കെ രാജ അധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനം സംവിധായകന് അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു,സി.എം. രാമചന്ദ്രന്, കൃഷ്ണദാസ് ദ്വാരകാപുരി എന്നിവര്‍ പ്രസംഗിച്ചു. മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, ആനന്ദന് ഗുരുക്കള്‍, ഡോ. പി. മഞ്ജുള, ഗിരീഷ് മലയമ്മ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: