വടകര: ഉപ്പിലിട്ട ഭക്ഷ്യ സാധനങ്ങളുടെ മറവില്‍ സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് ലഹരി ദ്രാവക വില്‍പ്പന സജീവമാകുന്നു.വലിയ ഭരണികളില്‍ വിനാഗിരി,ലഹരി വസ്തുക്കള്എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ദ്രാവകത്തിലാണ് നെല്ലിക്ക,പൈനാപ്പിള്‍,ക്യാരറ്റ്,പച്ചമാങ്ങ,കക്കിരി തുടങ്ങിയവ സൂക്ഷിക്കുന്നത്.
സ്കൂള്‍ കുട്ടികള്‍ക്ക് ഈ ദ്രാവകം മാത്രം ചെറു ഗ്ലാസ്സുകളിലാക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്.ഈ ദ്രാവകം കഴിക്കുന്ന കുട്ടികള്‍ക്കു ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്.
ഒന്നോ രണ്ടോ തവണ ഈ ദ്രാവകം കഴിക്കുന്ന കുട്ടികള്‍ ഈ ലഹരിക്ക് അടിമാകളാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.ലഹരി ദ്രാവകത്തെ കുറിച്ച് രക്ഷിതാക്കള്‍ കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മടപ്പള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്തെ കടകളില്‍ ചോമ്പാല്‍ പോലീസ് പരിശോധന നടത്തി.ഇത്തരം ദ്രാവകം വില്‍പ്പന നടത്തിയ നാദാപുരം റോഡ് കിഴക്കെ അഴിക്കകത്ത് ദാസനെ(47) ചോമ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു.ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.ഇത്തരം കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചോമ്പാല്‍ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: