ആലപ്പുഴ: വിജിലന്‍സ് എസ്പി സുകേശനെതിരെ പ്രാഥമിക അന്വേഷണം നടത്തിയത് താന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സുകേശന്റെ നിലപാടുകളില്‍ സംശയമുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ സുകേശനെ ശാസിച്ചിരുന്നതായും ചെന്നിത്തല വ്യക്തമാക്കി. അപ്പോഴേക്കും ബാര്‍ കോഴക്കേസില്‍ സുകേശന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് കഴിഞ്ഞിരുന്നു. സുകേശനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: