ചെങ്ങന്നൂര്‍: ഇടത് വലത് കോട്ടകളില്‍ ശക്തമായ വിള്ളല്‍ വീഴ്ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര ജില്ലയിലെ പര്യടനം ആവേശകരമായി പൂര്‍ത്തിയാക്കി. അവസാന സ്വീകരണ സ്ഥലമായ ദക്ഷിണ കൈലാസ നഗരി ചെങ്ങന്നൂരിലെ ഉജ്ജ്വല സ്വീകരണത്തിനു ശേഷം പത്തനംതിട്ട ജില്ലയില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ട്.
നഗരം നാളിതുവരെ കണ്ടിട്ടില്ലാത്ത അത്യുജ്ജ്വല സ്വീകരണമാണ് വിമോചനയാത്രയ്ക്ക് ചെങ്ങന്നൂരില്‍ ലഭിച്ചത്.
രാവിലെ 11 മണിയോടെ മാവേലിക്കരയില്‍ നിന്നും കൊല്ലകടവ് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന യാത്രയെ ആയിരക്കണക്കിന് യുവമോര്‍ച്ച-ബിജെപി-മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ബൈക്ക് റാലിയുടെ അകമ്പടിയോടെ ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജംഗ്ഷനിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഇവിടെനിന്നും ചെണ്ടമേളം, കരകം, മുത്തുക്കുട, കൊട്ടക്കാവടി, നാസിക് ഡോള്‍, താലപ്പൊലി, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ സമ്മേളന നഗരിയായ ഗുരുചെങ്ങന്നൂര്‍ നഗറിലേക്ക് സ്വീകരിച്ചു.
തുറന്ന വാഹനത്തില്‍ നഗരമധ്യത്തിലൂടെ കടന്നുവന്ന യാത്രാ നായകന് റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന് പുഷ്പവൃഷ്ടി നടത്തിയും, ഭാരത് മാതാ കീ ജയ് വിളി വാനോളമുയര്ത്തിയുമാണ് ജനങ്ങള്‍ പിന്തുണ പ്രകടമാക്കിയത്. സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്ന കുമ്മനത്തിനെ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആരതി ഉഴിഞ്ഞ് വേദിയിലേക്ക് സ്വീകരിച്ചു. സ്വീകരണ സമ്മേളനം കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് പി.വി. രാമചന്ദ്രക്കുറുപ്പ് ഭദ്രദീപം തെളിയിച്ചു. ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ സജു ഇടക്കല്ലില്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന് ആമുഖപ്രഭാഷണം നടത്തി. ഉമ്മന്‍ചാണ്ടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് കെപിസിസി പ്രസിഡന്റ് സുധീരന് കേരള രക്ഷാ യാത്രയുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് പി.എം. വേലായുധന് പറഞ്ഞു.
കേരളത്തിന്റെ മണ്ണ് ഇന്ന് ബിജെപിക്ക് അനുകൂലമായിരിക്കുകയാണ്. ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് പറയുന്നവര്‍ ജമ്മു കാശ്മീരിലേയും, ഗോവയിലേയും ബിജെപിയുടെ വളര്‍ച്ച മറന്നിരിക്കുകയാണ്. ഭാരതത്തിന്റെ സംസ്ക്കാരവും, പാരമ്പര്യവും, പൈതൃകവും, നവോത്ഥാന നായകന്മാരെയും നെഞ്ചോട് ചേര്‍ത്ത പ്രവര്‍ത്തനങ്ങളാണ് ബിജെപിയെ വളര്‍ത്തുന്നത്. മറ്റ് പാര്‍ട്ടികള്‍ തകരാന്‍ കാരണം ഇവയെല്ലാം വിസ്മരിച്ച് മുന്നോട്ട് പോയതാണെന്നും അദ്ദേഹം പറഞ്ഞു.
ധീരബലിദാനിയായ വിശാലിന്റെ അച്ഛന് വേണുഗോപാലക്കുറുപ്പിനെയും, മൃദംഗവിദ്വാന്‍ ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍, പടയണി കലാകാരന് സുരേഷ് കുമാര്‍, വിഗ്രഹശില്പ്പി ത്രിപ്പെല്ലൂര് സദാശിവന് ആചാരി, ഭാരതീയ ദലിത് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് രവി പാണ്ടനാട്, ക്ഷേത്ര ശില്‍പ്പി ബാലകൃഷ്ണന് ആചാരി, പമ്പാനദിയില്‍ അപകടത്തില്‍പ്പെട്ട മൂന്ന് കുട്ടികളുടെ ജീവന് രക്ഷിച്ച ആദര്‍ശ് സുശില്‍ എന്നിവരെ കുമ്മനം ആദരിച്ചു.
ശബരിമല വാവര് സ്വാമിയുടെ കുടുംബാംഗം കെ.എം.എം സിദ്ധിഖ് മുസ്ലിയാര് യാത്രാനായനെ വേദിയില്‍ എത്തി സ്വീകരിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്. കരിമ്പ് കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിമ്പും, ശര്‍ക്കരയും, നിവേദനവും ആമാടപ്പെട്ടിയിലാക്കി കുമ്മനത്തിന് സമര്‍പ്പിച്ചത് ഒരു പ്രദേശത്തെ കര്‍ഷകര്‍ ഒന്നടങ്കം അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി. തുടര്‍ന്ന് കുമ്മനം രാജശേഖരന് മറുപടി പ്രസംഗം നടത്തി.
കോടുകുളഞ്ഞി വിശ്വധര്‍മ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ ബി.രാധാമണി, കെ.പി. ശ്രീശന് മാഷ്, ബിജെപി ദക്ഷിണമേഖല ഓര്‍ഗനൈസിംഗ് പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സെക്രട്ടറി എല്‍.പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വിനിദേവ്, വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, എം.കെ. നസീര്‍, ബി.രാധാകൃഷ്ണ മേനോന്, എ.ജി. ഉണ്ണികൃഷ്ണന്, കെ.എസ്. രാജന്, സുഷമ.വി.നായര്‍, എം.വി. ഗോപകുമാര്‍, ജയകുമാര്‍, വത്സല കുഞ്ഞമ്മ, ജി.ജയദേവ്, കെ.ജി. കര്‍ത്ത, ഡി.വിനോദ് കുമാര്‍, ബി.കൃഷ്ണകുമാര്‍, രാധാകൃഷ്ണന് ചെറിയനാട്, രമേശ് പേരിശ്ശേരി, സജു കുരുവിള, രാജന് കണ്ണാട്ട്, നോബിള്‍ മാത്യു, ടിറ്റു തോമസ്, റെജി ജോണ്‍, വി.കെ. വാസുദേവപ്പണിക്കര്‍,സിന്ധു ബുധനൂര്‍, മനു തെക്കേടത്ത്, ശ്യാം പാണ്ടനാട്, കെ.ജി. ജയകൃഷ്ണന്, പ്രമോദ് കാരയ്ക്കാട്, ശ്രീരാജ് ശ്രീവിലാസം, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: