ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നും പാക്കേജിന്റെ തുടര്‍ച്ചയ്ക്കും ഭാവിക്കും വ്യക്തതയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമുദ്രനിരപ്പിന് താഴെ കൃഷിചെയ്യുന്ന കുട്ടനാട്ടില്‍ ആരംഭിക്കുന്ന അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ-പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടനാട് പാക്കേജ് ഏറെ ഗുണങ്ങള്‍ ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ചത്ര നേടിയെടുക്കാനായില്ല. എം.എസ്. സ്വാമിനാഥന്റെ നിര്‍ദ്ദേശങ്ങളെ കേരളം ഗൗരവത്തോടെ കാണുന്നു. കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള പ്രദേശമായി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം എം.എസ്. സ്വാമിനാഥന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ മുമ്പില്‍ വയ്ക്കും.
എം.എസ്. സ്വാമിനാഥന് മുഖ്യ പ്രഭാഷണം നടത്തി. കുട്ടനാട് കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഗവേഷണ കേന്ദ്രത്തെ കാണുന്നതെന്ന് കുട്ടനാട് കാര്‍ഷിക പൈതൃകകേന്ദ്രം ഡോക്യുമെന്റേഷന് പ്രവര്ത്ത ഉദ്ഘാടനവും വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ച് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം.പി. അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ 2012-13 ബജറ്റില്‍ പ്രഖ്യാപിച്ചതാണ് കായല്‍ നില ഗവേഷണകേന്ദ്രം. കൃഷി വകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായിട്ടാണ് ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയാണ് ഗവേഷണകേന്ദ്രത്തിന്റെ ഗവേണിങ് ബോഡി ചെയര്മാന്. ഡോ. എം.എസ്. സ്വാമിനാഥന് വൈസ് ചെയര്മാന് ആയിരിക്കും. സമുദ്രനിരപ്പില്‍ നിരപ്പിനുതാഴെ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണവും പരിശീലനവുമാണ് കേന്ദ്രത്തില്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: