തൃശ്ശൂര്‍: കേരള രാഷ്ട്രീയത്തില്‍ എറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പാമോലിന്‍ കേസ് വീണ്ടും ജന ശ്രദ്ധയിലേക്ക്. കാല് നൂറ്റാണ്ട് പഴക്കമുള്ള കേസ് ശനിയാഴ്ച്ച പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി വിടുതല്‍ ഹര്‍ജികളില്‍ വിധിപറയുന്നതിനായി ഫെബ്രുവരി 23ലേക്ക് മാറ്റി. മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യു എന്നിവരുടെ അപേക്ഷകളാണ് ജഡ്ജി എസ്.എസ്.വാസന് ശനിയാഴ്ച്ച പരിഗണിച്ചത്.
സെക്രട്ടറിയേറ്റ് ഓഫീസ് മാന്വല്‍, കാബിനറ്റ് ബിസിനസ് മാന്വല്‍ തുടങ്ങിയ രേഖകള്‍ ഹാജരാക്കന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സൂപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളപ്പെട്ടതോടെ കേസ് വീണ്ടും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലേക്കുതന്നെ എത്തി.
ഈ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേസിന്റെ എതെങ്കിലും ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവു ലഭിക്കുകയാണെങ്കില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നാണ് കോടതി മുമ്പു പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: