അഴീക്കല്‍: അഴീക്കലില്‍ സിപിഎം ക്രിമിനല്‍ സംഘം ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. അഴീക്കല്‍ കോവിലില്‍ വീട്ടില്‍ ശരത്തിന്റെ വീടാണ് അടിച്ച് തകര്‍ത്തത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ മുഴുവനായും അടിച്ച് തകര്‍ത്തു. വീട്ടിലെ പൂച്ചട്ടികളും ബള്‍ബുകളും അടിച്ച് തകര്‍ത്തു. സംഭവ സമയത്ത് ശരത്തിന്റെ അമ്മ രഹനയും അനുജന് ഷമിത്തിന്റെ ഭാര്യയും അഞ്ച് വയസ്സുള്ള കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശരത്ത് അഴീക്കോട് പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചാല്‍ ജീവിക്കാനനുവദിക്കില്ലെന്ന് പറഞ്ഞാണ് അക്രമം നടത്തിയത്. അഴീക്കല്‍ ആലിന് കീഴില്‍ പാമ്പാടിയില്‍ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് ആശംസയര്‍പ്പിച്ച് പ്രദര്‍ശിപ്പിച്ച ബാനറുകള്‍ ഒരു സംഘം സിപിഎമ്മുകാര്‍ നശിപ്പിക്കുകയും ആര്‍എസ്എസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീടാക്രമണം നടന്നത്. പ്രദശത്തെ സിപിഎം പ്രവര്‍ത്തകരായ ഷിഗു, സുമിത്ത്, സുജിത്ത്, കിരണ്‍, ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. വളപട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: