മട്ടന്നൂര്‍: ചാവശ്ശേരി മോച്ചേരിയില്‍ കഴിഞ്ഞ ദിവസം ബിജെപി ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി അംഗമായ ഉണ്ണികൃഷ്ണനെ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ. തുടര്‍ച്ചയായി ഏകപക്ഷീയമായ ആക്രമണ പരമ്പരകളാണ് സിപിഎം ചാവശ്ശേരി മേഖലയില്‍ പ്രത്യേകിച്ച് മോച്ചേരിയില്‍ നടത്തുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ വട്ടക്കയം, കട്ടേങ്കണ്ടം മേഖലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ നിരവധി പേര് സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിലുള്ള സിപിഎം അസഹിഷ്ണുതയാണ് നിരന്തര ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം മോച്ചേരി ശാഖ മുഖ്യശിക്ഷക് സന്ദീപിനെ വെട്ടിക്കൊല്ലാന്‍ സിപിഎം ക്രിമിനല്‍ സംഘം ശ്രമം നടത്തിയിരുന്നു. അദ്ദേഹം മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരി 10 ന് രാത്രിയില്‍ ഇതേ ക്രിമിനല്‍ സംഘം ബിജെപി ബൂത്ത് പ്രസിഡന്റ് സജേഷിനെ തലയ്ക്കും പുറത്തും വെട്ടിപ്പരിക്കേല്പിച്ചു. എന്നാല്‍ നാളിതുവരെയായിട്ടും ഈ കേസില്‍ ഒരാളെപ്പോലും പിടികൂടാതെ മട്ടന്നൂര്‍ പോലീസ് സിപിഎമ്മിന്റെ ആജഞാനുവര്ത്തികളായി പ്രവര്‍ത്തിക്കുകയാണ്. പോലീസിന്റെ ഇത്തരം സമീപനത്തിന്റെ ഫലമായാണ് കഴിഞ്ഞദിവസം വീണ്ടും ബിജെപി പ്രവര്ത്തകന് നേരെ ആക്രമണം നടത്തിയത്. വട്ടക്കയം എളമ്പയിലെ ഒരു യുവനേതാവാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി കേസുകള്‍ ഈ മേഖലയിലുണ്ടെങ്കിലും ഒരാളെപ്പൊലും പിടികൂടാനോ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളോ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: