തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട തലശ്ശേരി നഗരസഭാ ചെയര്മാന് കാരായി ചന്ദ്രശേഖരന് ഉടന്‍ രാജിവെക്കണമെന്ന് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരിയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനായി പെരുന്നാളിന് തലേദിവസം എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരന് ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ തയ്യാറാവാത്ത പക്ഷം ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭക്കകത്തും ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സഭക്ക് പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും. നീതിന്യായ സമ്പ്രദായത്തെ അട്ടിമറിക്കാനാണ് സിപിഎം ഗൂഡനീക്കത്തിലൂടെ കൊലക്കേസ് പ്രതികളെ സ്ഥാനാര്‍ത്ഥികളാക്കി മത്സരിപ്പിച്ചതും ജയിപ്പിച്ചതും. ചെയര്‍മാന്റെ അസാന്നിധ്യം കാരണം തലശ്ശേരി നഗരസഭാ ഭരണം താളം തെറ്റി താറുമാറായിരിക്കുകയാണ്. പ്രാദേശി സന്തുലിതം നടപ്പിലാക്കാതെ ബഡ്ജറ്റ് പോലും തട്ടിക്കൂട്ടാനാണ് ശ്രമം നടക്കുന്നത്. നഗരസവികസനത്തെ മുരടിപ്പിക്കുന്ന അവസ്ഥ സംജാതമാക്കാന്‍ കൂട്ടുനിന്ന സിപിഎം ജനങ്ങളോട് മാപ്പു പറയണമെന്നും ചെയര്‍മാനായി അവരോധിച്ച കാരായി ചന്ദ്രശേഖരനെക്കൊണ്ട് രാജിവെപ്പിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്, നഗരസഭാ കൗണ്‍സിലര്‍മാരായ ഇ.കെ.ഗോപിനാഥ്, എ.ലിജേഷ്, കെ.കെ.പ്രേമന്, കെ.ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: