കുന്നത്തൂര്‍: ജമ്മുകശ്മീരിലെ സിയാച്ചിന്‍ മഞ്ഞുപാളിയില്‍ ഹിമപാതത്തില്‍ കാണാതായ സൈനികന് ബി.സുധീഷിന്റെ വീട്ടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേരന് സന്ദര്‍ശിച്ചു. വിമോചനയാത്ര കൊല്ലത്ത് പര്യാടനം തുടങ്ങുന്നതിന് മുമ്പാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
ഇന്നലെ കാലത്ത് 8.30 ഓടെ മണ്ട്രോത്തുരത്തിലെ കൊട്ടുമുളച്ചന്തറ പടിഞ്ഞാര്‍ വില്ലിമംഗലം വീട്ടിലാണ് കുമ്മനം എത്തിയത്. സുധീഷിന്റെ അച്ഛന് ബ്രഹ്മപുത്രന് , അമ്മ പുഷ്പവല്ലി, ഭാര്യ ശാലു എന്നിവരെ കുമ്മനം ആശ്വസിപ്പിച്ചു.
തന്റെ മകനെ കണ്ടുകിട്ടുവാന്‍ വേണ്ടിയുള്ള ശ്രമം ഊര്‍ജ്ജിതമാക്കണമെന്നും തന്റെ മകന് അപകടം പറ്റിയതായി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും സുധീഷിന്റെ അച്ഛന് കുമ്മനത്തിനോട് പറഞ്ഞു. രാജ്യത്തിന് വേണ്ടി മക്കള്‍ക്ക് ജന്മം നല്കിയ മാതാപിതാക്കളെ രാഷ്ട്രം നമിക്കുകയാണെന്ന് കുമ്മനം മാതാപിതാക്കളെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു. സുധീഷിനെ കണ്ട് കിട്ടുവാനുള്ള ശ്രമത്തില്‍ താന്‍ പങ്കാളിയാകുന്നതായി പറഞ്ഞ കുമ്മനം.
20 മിനിട്ട് നേരം കുടുംബത്തിന്റെ ദുഖത്തില്‍ പങ്കാളിയായി മടങ്ങി. യാത്ര മധ്യ സുധീഷിന്റെ അച്ഛന് ബ്രഹ്മപുത്രനെ ഫോണില്‍ ബന്ധപ്പെട്ട കുമ്മനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ വിവിരം ധരിപ്പിച്ചതായും ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും അറിയിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി മുതുപിലാക്കാട് രാജേന്ദ്രന്, ബിജെപി മണ്ട്രോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകണ്ഠന്. സെക്രട്ടറി പ്രതാപന്, ആറ്റുപുംറു സുരേഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: