കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക്ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി പി ജയരാജനെ ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് കണ്ണൂര്‍ അമ്പാടിമുക്കിലെ സഖാക്കള്‍. ഇവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളിലാണ് പി ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രിയായശേഷം ജയരാജന് പോലീസ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതായാണ് പോസ്റ്റര്‍. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്, ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി; എന്നീ വാചകങ്ങളെഴുതിയ ഫ്ളക്സില്‍ ആഭ്യന്തരമന്ത്രി പി. ജയരാജന് സല്യൂട്ട് സ്വീകരിക്കുന്നുവെന്ന അടിക്കുറുപ്പും എഴുതി ചേര്‍ത്തിട്ടുണ്ട്.
ആര്‍എസ്എസ് ജില്ലാ ശാരീരിക്ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ ജയരാജന് സമന്‍സ് നല്‍കിയിരുന്നു. ജാമ്യം ആവശ്യപ്പെട്ട് ജയരാജന് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ജയരാജന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മനോജ് വധക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജയരാജന്റെ വാദം. പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയില്‍ പി.ജയരാജനെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അമ്പാടി മുക്കിലെ പ്രവര്‍ത്തകര്‍ മുമ്പ് ചുവന്ന ഗണപതിയെ നിമഞ്ജനം ചെയ്തും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: