mudra തിരുവനന്തപുരം: പ്രധാനമന്ത്രി മുദ്ര യോജനയെയും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെയും വിശദീകരിച്ച് സെമിനാര്‍. സ്വദേശി ജാഗരണ്‍ മഞ്ചും എസ്ബിടിയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്കുന്ന പ്രധാനമന്ത്രി മുദ്ര യോജന സംബന്ധിച്ച നിരവധി തെറ്റിദ്ധാരണകളും സംശയങ്ങളും സെമിനാറില്‍ അനാവരണം ചെയ്യപ്പെട്ടു.
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാനകണ്‍വീനര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ രഞ്ജിത് കാര്ത്തികേയന് ആധ്യക്ഷ്യം വഹിച്ചു. മറ്റു രാജ്യങ്ങളില്‍ ഇല്ലാത്ത ധനശേഖരണവും നിക്ഷേപവും ഭാരതത്തിലുള്ളതാണ് നമ്മുടെ മേന്മയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വരുംതലമുറകള്‍ക്കു വേണ്ടി നമ്മള് ധനം സമ്പാദിക്കുകയും സ്വര്‍ണവും മറ്റുമാക്കി അത് കരുതല്‍ ധനമാക്കുകയും ചെയ്യും.
നമ്മുടെത് സമാന്തര സമ്പദ് ഘടനയല്ല. അത് അനൗപചാരിക സമ്പദ്ഘടനയാണ്. കുടുംബബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ സമ്പദ്ഘടന നിലകൊള്ളുന്നത്. ഇതിന്റെ ആനുകല്യം ഉപയോഗപ്പെടുത്തിയാണ് യുവജനങ്ങള്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച് വലിയ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുദ്ര യോജന പദ്ധതി ഈ അടിത്തറയില്‍ ആവിഷ്കരിച്ചതാണ്.
കാലം മാറിയപ്പോള്‍ പഴയ വ്യവസ്ഥിതിക്കും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചു. ആ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുദ്രയോജന പദ്ധതിക്ക് രൂപം നല്‍കിയതെന്നും രഞ്ജിത് കാര്ത്തികേയന് പറഞ്ഞു.
18നും 70നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് മുദ്രയോജന വഴി വായ്പ ലഭ്യമാകുന്നതെന്ന് എസ്ബിടി ജനറല്‍ മാനേജര്‍ എം.കെ. ഭട്ടാചാര്യ പറഞ്ഞു.
ഇതുവരെ 16,000 ത്തിലധികം യൂണിറ്റുകള്‍ക്ക് വായ്പ നല്കി. കേരളത്തില്‍ മാത്രം 275 കോടി രൂപയാണ് വായ്പ നല്‍കിയിരിക്കുന്നത്. 50,000 രൂപവരെയുള്ള വായ്പ ശിശു എന്ന പേരിലും അഞ്ചുലക്ഷം വരെയുള്ളത് കിഷോര്‍ എന്ന പേരിലും പത്തുലക്ഷം വരെയുള്ളത് തരുണ്‍ എന്ന പേരിലുമാണ് അറിയപ്പെടുന്നത്. 84 മാസ കാലാവധിയാണ് വായ്പകള്‍ക്കുള്ളത്. 9.95 ശതമാനം പലിശനിരക്കില്‍ പദ്ധതി വിഹിതത്തിന്റെ 80 ശതമാനംവരെ വായ്പയായി ലഭിക്കും.
സങ്കീര്‍ണമല്ലാത്ത ലളിതമായ നടപടിക്രമങ്ങളാണ് ഉള്ളത്. ആരംഭിക്കുന്ന സംരംഭമാണ് ഈടായി നല്‍കേണ്ടത്. പക്ഷേ ഏതെങ്കിലും കാരണവശാല്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ പിന്നെ ആ വ്യക്തി അഥവാ സംരംഭം സിബിലിന്റെ പട്ടികയില്‍പ്പെടും.
പിന്നീട് ഇത് തിരുത്തിയില്ലെങ്കില്‍ അവര്‍ക്ക് ഒരു ബാങ്കില്‍ നിന്നും വായ്പ ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സീതാ ദേവി, ചീഫ് മാനേജര്‍ നാഗരാജ് എന്നിവര്‍ പങ്കെടുത്തു. നൂറ്റമ്പതോളം സംരംഭകര്‍ പങ്കെടുത്ത സെമിനാര്‍ വിശദമായ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: