രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 90 ശതമാനവും ഹിന്ദുക്കളാണെന്ന ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് രജീന്ദ്ര സച്ചാറിന്റെ കണ്ടെത്തല്‍ വിചിത്രമായിരിക്കുന്നു. ‘റാഡിക്കല്‍ ഇസ്ലാം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. ഈ വിവരങ്ങള്‍ അദ്ദേഹത്തിന് എവിടെനിന്നാണ് ലഭിച്ചത്. ഇതിന്റെ ആധികാരികത അദ്ദേഹംതന്നെ വ്യക്തമാക്കേണ്ടതാണ്. ആട്ടിറച്ചിയും പന്നിയിറച്ചിയും വിപണനം നടത്തുന്നവരുടെ മതാടിസ്ഥാനത്തിലുള്ള കണക്കും അദ്ദേഹം വ്യക്തമാക്കേണ്ടിയിരിക്കുന്നു. മതേതര രാഷ്ട്രമായ ഭാരതത്തില്‍നിന്ന് മതന്യൂനപക്ഷത്തിന്റെ കൈയടി കിട്ടുന്നതിനുവേണ്ടി ന്യൂനപക്ഷ മതപ്രീണന പ്രസംഗങ്ങള്‍ നടത്തുന്ന റിട്ട. ജസ്റ്റിസ് സച്ചാറിനെപ്പോലുള്ളവരാണ് അപകടകാരികള്‍. ഇദ്ദേഹത്തിനെതിരെ മതവിദേവഷം വളര്‍ത്തിയ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കേണ്ടതാണ്.
അഡ്വ. പി.കെ. ശങ്കരന്‍കുട്ടി, കഴക്കൂട്ടം
സിപിഎം ഭാരതത്തിന് ആപത്ത്
ആരുമായും അയിത്തമില്ലെന്ന് പറയുന്നു വെള്ളാപ്പള്ളി നടേശന്. പക്ഷേ, സിപിഎമ്മുമായി സഹകരിച്ചാല്‍ അതൊരു ദുരന്തമാണ്. പശ്ചിമബംഗാളില്‍ 35 വര്‍ഷം ഭരിച്ചു. ആ സംസ്ഥാനത്തിലെ പാവങ്ങളെയും കൃഷിക്കാരെയും തൊഴിലാളികളെയും പെരുവഴിയിലാക്കുകയാണ് സിപിഎം ചെയ്തത്. അവരുടെ വോട്ടുബാങ്കായ മുസ്ലിംസമുദായത്തിനുണ്ടായ അതേ ദുരന്തമാണ് ഇന്ന് കേരളത്തിലെ എസ്എന്‍ഡിപി സമുദായത്തിന് സംഭവിച്ചത്. ആ സത്യം വെള്ളാപ്പള്ളി നടേശനും ഈഴവസമുദായാംഗങ്ങളും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ടി.കെ. ജഗന്, അതിരമ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: