അഴീക്കോട്: അഴീക്കോട് എന്റെ ഗ്രാമം ഫേസ്ബുക്ക്, വാട്ട്സാപ്പ് കൂട്ടായ്മയുടെ കീഴിലുള്ള കാരുണ്യ നിധിയില്‍ നിന്നും കാന്‍സര്‍ ബാധിതനായ കപ്പക്കടവ് സ്വദേശി പോക്കറിന് ചികിത്സാസഹായം കൈമാറി. അഴീക്കോടിന്റെ സര്‍വ്വ മേഖലകളിലും ഉള്ള ആളുകളെ യോജിപ്പിച്ച് കൊണ്ടുപോവുക എന്ന ഉദ്ദേശത്തില്‍ രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയാണ് അഴീക്കോട് എന്റെ ഗ്രാമം.
അഴീക്കോടിന്റെ സമഗ്ര വിവരങ്ങളും അടങ്ങിയ ഒരു ഫേസ്ബുക്ക് പേജ് ഈ കൂട്ടായ്മയുടെ ഭാഗമാണ്. അഴീക്കോടുള്ള വിശേഷങ്ങളും വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. കൂടാതെ അഴീക്കോടിന്റെ വിനോദസഞ്ചാര മേഖലയെ ക്കുറിച്ച് നാട്ടുകാര്‍ക്കും കൂടാതെ പുറത്തുള്ളവര്‍ക്കും വിവരങ്ങള്‍ കൈമാറുന്നു. അഴീക്കോടിന്റെ ചരിത്രപരമായ കാര്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു കൊടുത്തുകൊണ്ടും അഴീക്കോടിന്റെ വികസന പ്രശ്നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും അധികാരികളില്‍ എത്തിക്കാന്‍ പരിശ്രമിച്ചും പ്രവര്‍ത്തിച്ചുവരുന്നു.
2011 ല്‍ ഒരു പ്രൊഫൈലായിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. അഴീക്കോടിന് വേണ്ടി, അതായത് ജനിച്ചുവളര്‍ന്ന നാടിന്റെ നന്മക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഒരു പ്രൊഫൈല്‍ തുടങ്ങാനുണ്ടായ പ്രചോദനം. ഫേസ്ബുക്ക് ജനകീയമായിക്കൊണ്ടിരുന്ന ഒരു സമയമായിരുന്നു അത്. തുടങ്ങി 1 വര്‍ഷം കൊണ്ട് തന്നെ പരമാവധി എണ്ണമായ 5000 ഫ്രണ്ട്സ് കവിഞ്ഞു. പിന്നീട് ഫ്രണ്ട് റിക്വസ്റ്റ് അസപ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ 2015 ജൂണോട് കൂടി പേജ് ആക്കുകയായിരുന്നു. ഇപ്പോള്‍ 8500 ഓളം ഫോളോവേഴ്സുണ്ട്. ഇത് കൂടാതെ വാട്സ് അപ്പ് ഗ്രൂപ്പ് വഴിയും പ്രവര്‍ത്തനം ഉണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സമാനമനസ്കരായ ആളുകള്‍ക്ക് വാട്ട്സ് അപ്പ് വഴി ബന്ധപ്പെടാം.
ഈ ഉദ്യമത്തിനു പിന്നില്‍ അഴീക്കോട് പുന്നക്കപ്പാറ സ്വദേശികളായ റാഹിദ് ഐ.സി അഴീക്കോട്, ബേബി ആനന്ദ് മന്ദമ്പേത്ത് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: